Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Districtnews

Kannur

മട്ടന്നൂർ മേഖലയിൽ ഒരു മാസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് ഒന്പതുപേർ

മട്ടന്നൂർ: മട്ടന്നൂർ മേഖലയിൽ വാഹനാപകടങ്ങൾ വർധിക്കുമ്പോഴും അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുണ്ടാകുന്നില്ല. ഒരു മാസത്തിനിടെ മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒന്പതു ജീവനുകളാണ് നഷ്ടപ്പെട്ടത്. ചെറുതും വലുതുമായ അപകടങ്ങളിൽ പരിക്കേറ്റവരും നിരവധിയാണ്. ഇന്നലെ പാലോട്ടുപള്ളിയിൽ കാർ വൈദ്യത തൂണിലിടിച്ചു മറിഞ്ഞ് സായന്ത് രാജൻ എന്ന യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. ഇക്കഴിഞ്ഞ ഒന്നിന് ഉളിയിൽ കൂരൻമുക്കിലുണ്ടായ അപകടത്തിൽ കോളാരി സ്വദേശികളായ അച്ഛനും മകനും മരിച്ചിരുന്നു. 10ന് രാത്രി കൂടാളി കുംഭത്ത് കാർ മരത്തിലിടിച്ച് ബംഗളൂരുവിൽ നിന്ന് കല്യാണത്തിന് വരികയായിരുന്നു അഞ്ചു യുവാക്കൾ മരിച്ചു.

11ന് കാഞ്ഞിരോട് ഓട്ടോയിൽ കാറിടിച്ച് ഇരിട്ടി സ്വദേശിയും മരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് എടയന്നൂരിൽ സ്‌കൂട്ടറിൽ കാറിടിച്ച് അമ്മയും രണ്ടു മക്കൾക്കും മട്ടന്നൂർ നഗരത്തിൽ സ്‌കൂട്ടറിൽ ബസിടിച്ച് അധ്യാപികയും മരിച്ചിരുന്നു.

അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പോലീസ്, ആർടിഒ, പൊതുമരാമത്ത് വിഭാഗങ്ങൾ സംയുക്തമായി കഴിഞ്ഞ ദിവസം കൂരൻമുക്ക്, നരയൻപാറ മേഖലയിൽ പരിശോധന നടത്തിയിരുന്നു. കുംഭത്ത് അപകടമുണ്ടായ സ്ഥലം നാറ്റ്പാക് വിദഗ്ധ സംഘവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും റോഡിലെ വളവുകളും വെള്ളക്കെട്ടുകളും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ വളവുകൾ നിവർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കണ്ണീരണിഞ്ഞ് ശങ്കരനെല്ലൂർ ഗ്രാമം


സായന്തിന്‍റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് മാങ്ങാട്ടിടം ശങ്കരനെല്ലൂർ ഗ്രാമം. ജില്ലാ പഞ്ചായത്തംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ അമ്മ ഒ.സി.ബിന്ദുവിനെ തിരുവനന്തപുരത്തേക്ക് പോകാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ശേഷം ഇരിട്ടിയിലെ സുഹൃത്തിന്‍റെ വീട്ടിൽ പോയി കൂത്തുപറന്പിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് സായന്ത് രാജ് മരിച്ചത്. ബിന്ദു-ജയരാജ് ദന്പതികളുടെ ഏകമകനാണ് മരിച്ച സായന്ത്. നാട്ടിലെല്ലാവരുമായി പ്രായഭേദമന്യേ സൗഹൃദം സൂക്ഷിച്ചിരുന്ന സായന്ത് രാജിന്‍റെ മരണ വിവരമറിഞ്ഞുണ്ടായ ഞെട്ടിൽ നിന്ന് ഇനിയും ശങ്കരനെല്ലൂർ ഗ്രാമം മുക്തമായിട്ടില്ല. മരണവിവരമറിഞ്ഞും ഇന്നലെ സന്ധ്യയോടെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും സമൂഹത്തിന്‍റ നാനാതുറകളിലുള്ളവർ വീട്ടിലെത്തിയിരുന്നു.

തിരുവനന്തപുരത്തായിരുന്ന ബിന്ദുവിനെ ഇന്നലെ രാവിലെ വരെ മകന്‍റെ മരണ വിവരം അറിയിച്ചിരുന്നില്ല. വാഹനാപകടത്തിൽ സാരമായി പരിക്കേറ്റു എന്നുമാത്രമായിരുന്നു അറിയിച്ചത്. ഉച്ചയോടെയാണ് മരണവിവരം അറിയിച്ചത്. മകന്‍റെ മരണവിവരമറിഞ്ഞ് ബിന്ദു രാത്രിയോടെയാണ് തിരിച്ചെത്തിയത്.

District News

ഓണം ഖാദി മേള തുടങ്ങി

കല്‍പ്പറ്റ: ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ഉഷ വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡന്‍റ് ഹരിദാസന്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി.

ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ പി.കെ. സിന്ധു സ്വാഗതം പറഞ്ഞു. എല്ലാ തുണിത്തരങ്ങള്‍ക്കും 30 ശതമാനം ഗവ. റിബേറ്റ് ഉണ്ടാകും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണ്‍ ലഭിക്കും. ആഴ്ചതോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കും. മേള ഓഗസ്റ്റ് 25ന് സമാപിക്കും.

District News

രാമായണ പാരായണ, പ്രശ്‌നോത്തരി മത്സരം നടത്തി

പുല്‍പ്പള്ളി: മുരിക്കന്‍മാര്‍ ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ രാമായണ മാസാചരണത്തിന്‍റെ ഭാഗമായി സീതാദേവി-ലവകുശ ക്ഷേത്രത്തില്‍ രാമായണ പാരായണ, പ്രശ്‌നോത്തരി മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ് ഉദ്ഘാടനം ചെയ്തു. രാമായണ മാസാചരണ കമ്മിറ്റി പ്രസിഡന്‍റ് ഐക്കരശേരി ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിബു കെ. അമൃത, പി.ആര്‍. തൃദീപ്കുമാര്‍, മോഹനന്‍ തൂപ്ര, എന്‍. പ്രഭാകരന്‍ നായര്‍, ഇന്ദിര സുകുമാരന്‍, ലീന വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാമായണ പാരായണ മത്സരത്തില്‍ പൊതുവിഭാഗത്തില്‍ രഞ്ജിനി സ്വസ്തിക ഒന്നും കെ.കെ. ഓമന രണ്ടും സ്ഥാനം നേടി. വിജയലക്ഷ്മി നമ്പീശന്‍, പ്രസന്ന ഗിരീഷ് എന്നിവര്‍ മൂന്നാംസ്ഥാനം പങ്കിട്ടു. വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ പി.എസ്. ലഷ്മിറാം ഒന്നും ശ്രദ്ധ അനുരാഗ് രണ്ടും സ്വസ്തിക മൂന്നും സ്ഥാനം കരസ്ഥമാക്കി. പ്രശ്‌നോത്തരി മത്സരത്തില്‍ പൊതുവിഭാഗത്തില്‍ ഉഷ, വിജയലക്ഷ്മി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം നേടി. ബിന്ദു വേണുഗോപാല്‍, അപര്‍ണ എന്നിവര്‍ മൂന്നാംസ്ഥാനം വീതിച്ചു.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആദിത്യന്‍ ഒന്നാംസ്ഥാനവും അഭിരാമി സുരേഷ് രണ്ടാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ.എസ്. ആദിത്യ ഒന്നും ലഷ്മി റാം രണ്ടും പരിണയ ബിജു മൂന്നും സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ എസ്. സ്‌കന്ദല്‍ ഒന്നാം സ്ഥാനം നേടി. ശ്രീഹരിക്കാണ് രണ്ടാംസ്ഥാനം. അശ്വിന്‍ അനീഷ് മൂന്നാംസ്ഥാനം കരസ്ഥമാക്കി. ഓഗസ്റ്റ് രണ്ടിന് രാവിലെ പത്തിന് ക്ഷേത്രം അഗ്രശാലയില്‍ സമ്മാന വിതരണം നടത്തും. എസ്. പ്രബോധ്കുമാറിന്‍റെ ആധ്യാത്മിക പ്രഭാഷണം ഉണ്ടാകും.

District News

കാറും ബസും കൂട്ടിയിടിച്ചു; മൂന്നു പേർക്കു പരിക്ക്

ഇരിട്ടി: ഇരിട്ടി–മട്ടന്നൂർ റോഡിൽ കീഴൂർകുന്നിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് അപകടം. മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്‍റെ പിൻചക്രത്തിനു സമീപത്താണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്ന പയ്യാവൂർ സ്വദേശികളായ മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാറിന്‍റെ പുറകുവശത്ത് മറ്റൊരു കാറും ഇടിച്ചിരുന്നു.

District News

‘കൂടെ’ പദ്ധതി യോഗം ചേർന്നു

പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പുൽപ്പള്ളി പഞ്ചായത്ത് ഹാളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ആദിവാസി നേതാക്കളുടേയെ സന്നദ്ധ പ്രവർത്തകരുടേയും യോഗം ചേർന്നു.
പട്ടിക വർഗ വിദ്യാർഥികളുടെ ഉന്നതപഠനവും കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെ "കൂടെ’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

പ്ലസ് ടു പഠനത്തിന് സീറ്റ് ലഭിക്കാത്ത ഗോത്ര വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പഠനം മുടങ്ങിയ വിദ്യാർഥികളുടെ ലിസ്റ്റുകൾ തയാറാക്കി, മുഖ്യമന്ത്രിയുടേയും പട്ടിക വർഗ മന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തി തുടർപഠനം ഉറപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ഉന്നതിയിലെ രക്ഷിതാക്കളുടേയും ട്രൈബൽ വകുപ്പിന്‍റേയും ജനപ്രതിനിധികളുടെയും സഹായത്തോടെ മണ്ഡലത്തിലെ ഉന്നതികളിൽ പഠനം മുടങ്ങിയ മുഴുവൻ വിദ്യാർഥികളേയും സ്കൂളിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരായ ജോഷി ചാരുവേലിൽ, ഷിനു കച്ചിറയിൽ ജില്ല പഞ്ചായത്തംഗങ്ങളായ ഗിരിജ കൃഷ്ണൻ, ജിനി തോമസ്, ഹയർസെക്കൻഡറി കോഓർഡിനേറ്റർ ഷിവി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അതുൽ തോമസ്, വർഗീസ് മുരിയൻകാവിൽ, രാംദാസ് എന്നിവർ പ്രസംഗിച്ചു.

District News

മലയോരത്തെ ദുരന്ത സാധ്യതാ മേഖലകളിൽ എൻഡിആർഎഫ് പരിശോധന നടത്തി

കേളകം: മഴക്കാലത്ത് ദുരന്തസാധ്യത നിലനിൽക്കുന്ന കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി തമിഴ്നാട് ആരക്കോണം യൂണിറ്റിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്.

മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളും മുൻവർഷങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ മേഖലകളുമാണ് സംഘം പ്രധാനമായും സന്ദർശിച്ചത്. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, മാടശേരിമല, സെമിനാരി വില്ല എന്നീ പ്രദേശങ്ങളും കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലും പരിശോധന നടത്തി. ഇവിടെ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടതായി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന. വിള്ളലുണ്ടായ സ്ഥലങ്ങളെ കുറിച്ച് കേളകം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. സലാം, പഞ്ചായത്തംഗം ജോർജ് കുട്ടി എന്നിവർ വിശദീകരിച്ചു.

പ്രദീപ് ഭട്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനൊപ്പം കണിച്ചാർ പഞ്ചായത്ത് റെസിലിയൻസ് ഓഫീസർ നിധിനും പരിശോധനയിൽ പങ്കെടുത്തു.

District News

വയലിലെ നീർച്ചാലിൽനിന്ന് വടിവാളുകൾ കണ്ടെടുത്തു

കൂത്തുപറമ്പ്: ചിറ്റാരിപറമ്പ് പൂവ്വത്തിൻകീഴിൽ മൊടോളിയിൽ വയലിലെ നീർച്ചാലിൽ നിന്ന് വടിവാളുകൾ കണ്ടെത്തി. അഞ്ച് വടിവാളുകൾ വെള്ളത്തിനടിയിൽ കിടന്ന് ഭാഗികമായി തുരുന്പെടുത്ത നിലയിലായിരുന്നു.

വയലിൽ ജോലി ചെയ്തു വരികയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് വടിവാളുകൾ കണ്ടത്. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണവം പോലീസ് സ്ഥലത്തെത്തി വടിവാടുകൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

District News

എൻജിഒ യൂണിയൻ ഡിഎംഒ ഓഫീസ് ഉപരോധിച്ചു

കണ്ണൂർ: ആരോഗ്യവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ ഡിഎംഒ ഓഫീസി ഉപരോധിച്ചു. ഭിന്നശേഷിക്കാർ, മാരക രോഗത്തിന് ചികിത്സയിലുള്ളവർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ, വിധവകൾ, വനിതകൾ എന്നിവരെയടക്കം രാഷ്‌ട്രീയപ്രേരിതമായി സ്ഥലം മാറ്റുകയാണെന്ന് എൻജിഒ യൂണിയൻ ആരോപിച്ചു.

ഇന്നലെ ഇറങ്ങിയ അന്തിമ സ്ഥലം മാറ്റ ഉത്തരവിൽ 48 ഓഫീസ് അറ്റൻഡർമാരെയാണ് സ്ഥലം മാറ്റിയതെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. ഉപരോധത്തെ തുടർന്ന് പോലീസുദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ സ്ഥലം മാറ്റ ഉത്തരവ് പരിശോധിച്ച് ജീവനക്കാരുടെ അപേക്ഷ പരിഗണിച്ചും ഭേദഗതികൾ വരുത്തിയും മാത്രമേ സ്ഥലം മാറ്റ നടപടികൾ ഉണ്ടാകൂ എന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

സമരത്തിന് സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ആർ. സ്മിത, ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത്, പ്രസിഡന്‍റ് പി.പി. സന്തോഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. പ്രജീഷ്, ജില്ലാ ഭാരവാഹികളായ കെ.പി. വിനോദൻ, ടി. ഷറഫുദ്ദീൻ, എം. അനീഷ് കുമാർ, കെ. ഷീബ എന്നിവർ നേതൃത്വം നൽകി.

 

District News

പ്രകൃതിപഠനയാത്ര നടത്തി

വെള്ളമുണ്ട: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തലപ്പുഴ ചിറക്കര എസ്റ്റേറ്റിലേക്ക് പ്രകൃതിപഠനയാത്ര നടത്തി.
വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്താനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. സയന്‍സ് ക്ലബ് അംഗങ്ങളായ 75 വിദ്യാര്‍ഥികളും 12 അധ്യാപകരും പങ്കെടുത്തു.

ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത്കുമാര്‍ ഫ്ളാഗ്ഓഫ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സി.ടി. ബീന അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓഡിനേറ്റര്‍ അബ്ദുള്‍ സലാം പ്രസംഗിച്ചു. ക്ലബ് കണ്‍വീനര്‍ സുജ സയനന്‍, ഗോവിന്ദരാജ്, കെ.എന്‍. ഉഷ, ജിബിന്‍ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. മാനന്തവാടി ടീച്ചര്‍ എഡുക്കേഷന്‍ സെന്‍റര്‍ അധ്യാപകവിദ്യാര്‍ഥികള്‍ യാത്രയില്‍ പങ്കാളികളായി.

District News

സ്വകാര്യഭൂമിയിലെ അടിക്കാടുകൾ ഭൂവുടമകൾ വെട്ടിത്തെളിക്കണം: ജനജാഗ്രത സമിതി

കേളകം: പഞ്ചായത്തിലെ വന്യജീവി ശല്യം ലഘൂകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് ജനജാഗ്രത സമിതി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജ് വിഷയാവതരണം നടത്തി. വിവിധ വാർഡുകളിൽ കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി, ആന, പുലി തുടങ്ങിയ വന്യജീവികൾ കൃഷിക്കും മനുഷ്യജീവനും ഉയർത്തുന്ന ഭീഷണി വാർഡ് അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

വനാതിർത്തിയോട് ചേർന്നുള്ള സ്വകാര്യഭൂമികളിലെ അടിക്കാടുകൾ ഭൂവുടമകൾ അടിയന്തരമായി വെട്ടിത്തെളിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു. കാർഷികവിളകൾ സംരക്ഷിക്കുന്നതിനായി ബയോ ഫെൻസിംഗ്, ജൈവ പ്രതിരോധ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനും കൃഷി ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാനും നിർദേശിച്ചു. വന്യജീവി പ്രശ്നപരിഹാരത്തിന് പഞ്ചായത്തും വനംവകുപ്പും മറ്റ് വകുപ്പുകളും കൈകോർത്തുള്ള ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജ് പറഞ്ഞു.

ആറളം വനാതിർത്തിയിലെ ജനവാസ മേഖലയിൽ 50 മീറ്റർ ബഫർ സോൺ ഒഴിവാക്കി മറ്റു പ്രദേശങ്ങളിലെ പോലെ സീറോ ബഫർ സോൺ പ്രഖ്യാപിക്കുക, തകർന്ന ആനമതിൽ പുനർനിർമിക്കുക, വനാതിർത്തിയിൽ ആനമതിൽ പൂർണമാക്കുക, ആവശ്യമായ കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക, വൈദ്യുതി വേലികൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ചർച്ച ചെയ്തു.

പോലീസ്, റവന്യൂ, മൃഗസംരക്ഷണം, എസ്‌സി/എസ്ടി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാതിരുന്നതും വിമർശനവിധേയമായി. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു ചാക്കോ, സ്ഥിരംസമിതി അധ്യക്ഷരായ പി.എ. അബ്ദുൽ സലാം, സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, കൃഷി ഓഫീസർ ജിഷ മോൾ എന്നിവർ പങ്കെടുത്തു. തോക്ക് ലൈസൻസിനുള്ള അപേക്ഷകൾ പരിശോധിച്ച് നിയമാനുസൃതമായി അനുവദിക്കുമെന്നും വനാതിർത്തിയിലെ ഫെൻസിംഗ് കൂടുതൽ കാര്യക്ഷമമാക്കുമെന്നും ചീങ്കണ്ണിപ്പുഴ–പാലുകാച്ചി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾ പരിഗണനയിലാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

District News

ഗവ. മെഡിക്കല്‍ കോളജ് നിര്‍മാണം മടക്കിമലയില്‍ നടത്തണം: യോഗക്ഷേമസഭ

കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് നിര്‍മാണം മടക്കിമലയ്ക്കുസമീപം സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ നടത്തണമെന്ന് യോഗക്ഷേമസഭ ജില്ലാ വാര്‍ഷിക കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോജ്യമായ സ്ഥലം മടക്കിമലയില്‍ സൗജന്യമായി കിട്ടുമെന്നിക്കേ വേറെ ഭൂമി കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമം അനുചിതമാണ്. മെഡിക്കല്‍ കോളജ് വിഷയത്തില്‍ കല്‍പ്പറ്റ എംഎല്‍എയും കൃഷി മന്ത്രിയുമായ ടി. സിദ്ദിഖ് പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഉത്തരമേഖലാ സെക്രട്ടറി ഡോ. രാമകൃഷ്ണഹരി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് മേക്കാട് ശങ്കരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി താമരക്കുളം ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സി.എ. ശങ്കരനാരായണന്‍ വരവുചെലവുകണക്കും ബജറ്റും അവതരിപ്പിച്ചു.
ജ്യോതിഷപണ്ഡിതന്‍ പീനിക്കാട് ഈശ്വരന്‍ നമ്പൂതിരി, തന്ത്രിമണ്ഡലം ജില്ലാ പ്രസിഡന്‍റ് വാമല്ലൂര്‍ ഈശ്വരന്‍ നമ്പൂതിരി, ഉപസഭ സെക്രട്ടറിമാരായ രാജേന്ദ്രന്‍ മാടമന, കെ. ഉണ്ണിക്കൃഷ്ണന്‍, ഉഷ പുറഞ്ചേരി, വനിതാവിഭാഗം ജില്ലാ സെക്രട്ടറി സുധ ജയന്തന്‍, യുവജന വിഭാഗം ജില്ലാ പ്രസിഡന്‍റ് വി.കെ. കൃഷ്ണപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

സഭ യുവജനവിഭാഗം നേതൃത്വം നല്‍കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായ ഉപകരണങ്ങള്‍ സംസ്ഥാന പ്രസിഡന്‍റ് മുഞ്ഞുരുളി അജയ്ശര്‍മ ജില്ലാ പ്രസിഡന്‍റിന് കൈമാറി. ശങ്കര ഭവനപദ്ധതിയിലേക്കുള്ള ജില്ലയുടെ ഫണ്ട് ഉത്തരമേഖലാ സെക്രട്ടറിയെ ഏല്‍പ്പിച്ചു.

District News

നൂല്‍പ്പുഴയില്‍ കാലാവസ്ഥ കര്‍മപദ്ധതി ശില്പശാല സംഘടിപ്പിച്ചു

നൂല്‍പ്പുഴ: കാലാവസ്ഥാവ്യതിയാനത്തിന്‍റെ ആഘാതങ്ങള്‍ പ്രതിരോധിക്കുന്നതിനും പ്രാദേശിക വികസന ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനും പഞ്ചായത്തും ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജിയും സംയുക്തമായി ഏകദിന കാലാവസ്ഥ കര്‍മപദ്ധതി ശില്‍പശാല സംഘടിപ്പിച്ചു.

പഞ്ചായത്ത് ഹാളില്‍ പ്രസിഡന്‍റ് എം.കെ. ജയ ഉദ്ഘാടനം ചെയ്തു.അതിതീവ്ര മഴയും പ്രളയവും നേരിട്ട പ്രദേശമെന്ന നിലയില്‍ നൂല്‍പ്പുഴയില്‍ കാലാവസ്ഥ കര്‍മപദ്ധതി തയാറാക്കുന്നതില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് അവര്‍ പറഞ്ഞു. സെന്‍റര്‍ റിസര്‍ച്ച് അസിസ്റ്റന്‍റ് പി.കെ. മുനീര്‍ കാലാവസ്ഥ കര്‍മപദ്ധതി വിശദീകരണം നടത്തി.
പ്രാദേശിക ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങള്‍, ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍, പ്രാദേശിക സമ്പദ്‌വ്യവസ്ഥ എന്നിവ ആസ്പദമാക്കിയുള്ള ആസൂത്രണത്തിന്‍റെ പ്രസക്തി അദ്ദേഹം വിവരിച്ചു.

ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആര്‍ആര്‍ടി, ബിഎംസി പ്രതിനിധികള്‍, വിഷയ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ആശയ രൂപീകരണത്തിനും മുനീര്‍, വിവേകാനന്ദ്, ആദിര്‍ഷാ, പ്രസാദ്, പല്ലവ് എന്നിവര്‍ നേതൃത്വം നല്‍കി. ഹ്യൂം സെന്‍റര്‍ ക്ലൈമറ്റ് ആക്‌ഷന്‍ ലീഡ് വി. ജയ്ശ്രീകുമാര്‍ ഹ്യൂം സെന്‍റര്‍ എഡ്യുക്കേഷന്‍ ടീം ലീഡ് എം.എം. പ്രസാദ് എന്നിവർ സംസാരിച്ചു.

District News

നബാർഡ് ആദിവാസി വികസന പദ്ധതിയുടെ സ്വാധീന പഠനം ആരംഭിച്ചു

കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്എസ്എസ്) 2013 മുതൽ 2018 വരെ നബാർഡിന്‍റെ ട്രൈബൽ ഡെവലപ്മെന്‍റ് ഫണ്ട് പദ്ധതിയുടെ ഭാഗമായി തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകളിലെ 730 ആദിവാസി കുടുംബങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കിയ സമഗ്ര ആദിവാസി വികസന പദ്ധതിയുടെ സ്വാധീന പഠനം ആരംഭിച്ചു.

564.37 ഏക്കർ പ്രദേശത്തെ ഉൾക്കൊണ്ടാണ് പഠനം. ലോകബാങ്ക് കണ്‍സൾട്ടന്‍റും ഗ്രാമവികസന വിദഗ്ധനുമായ പി.കെ. കുര്യനാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ദീർഘകാല സാമൂഹ്യസാന്പത്തിക, കാർഷിക, ഉപജീവന മേഖലകളിലെ മാറ്റങ്ങൾ വിലയിരുത്തുന്നതിനായി വിവിധ ആദിവാസി കോളനികളിൽ അദ്ദേഹം സന്ദർശനം നടത്തി വരികയാണ്.

പഠനത്തിന്‍റെ ഭാഗമായി ഗുണഭോക്താക്കളുമായി ചർച്ച, ഫീൽഡ് സന്ദർശനങ്ങൾ, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ, സമൂഹ പ്രതിനിധികളുമായുള്ള ആശയവിനിമയങ്ങൾ എന്നിവ നടത്തുന്നു. പദ്ധതിയുടെ ഭാഗമായി കാപ്പി, കുരുമുളക് എന്നിവയുടെ തോട്ടങ്ങൾ സ്ഥാപിക്കൽ, മണ്ണ്ജല സംരക്ഷണ പ്രവർത്തനങ്ങൾ, ജലസ്രോതസുകളുടെ വികസനം, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, തെങ്ങ്, മാവ്, പ്ലാവ്, സപ്പോട്ട തുടങ്ങിയ ഇടവിളകളുടെ പ്രോത്സാഹനം, പശു, ആട്, കോഴി വളർത്തൽ, സ്വയംസഹായ സംഘങ്ങൾ, ഉത്പാദക സംഘടന, പരിശീലനങ്ങൾ, മെഡിക്കൽ ക്യാന്പുകൾ, സാന്പത്തിക സാക്ഷരതാ പരിപാടികൾ, കുടിവെള്ള പദ്ധതികൾ, റോഡുകൾ, ഭവനങ്ങൾ, ശുചിമുറികൾ, വൈദ്യുതീകരണം തുടങ്ങി നിരവധി സമഗ്ര വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു.

ഈ സ്വാധീന പഠനത്തിലൂടെ പദ്ധതിയുടെ ദീർഘകാല ഫലങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയും ആദിവാസി വികസന രംഗത്തെ മികച്ച മാതൃകകളും പഠനങ്ങളും രേഖപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ഭാവിയിൽ നബാർഡും മറ്റ് വികസന ഏജൻസികളും നടപ്പാക്കുന്ന ആദിവാസി വികസന പദ്ധതികൾക്ക് ഈ പഠനം മാർഗനിർദേശമാകുമെന്ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അധികൃതർ അറിയിച്ചു.

 

District News

ജസ്റ്റീസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കണം: മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ ് യൂണിയന്‍

മേപ്പാടി: ജസ്റ്റീസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോട്ടിലെ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
കാലോചിതമായ കൂലിക്കയറ്റം, ലയങ്ങള്‍ വാസയോഗ്യമാക്കല്‍, ഇഎസ്‌ഐ, ഭവന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട കമ്മീഷന്‍ ശിപാര്‍ശകള്‍ ഉത്തരവാദപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഒ. ഭാസ്‌കരന്‍, ആര്‍. ശ്രീനിവാസന്‍, ആര്‍. രാമചന്ദ്രന്‍, ടി.എ. മുഹമ്മദ്, എന്‍.കെ. സുകുമാരന്‍, ശശി അച്ചൂര്‍, എം. നോറിസ്, ഇന്ദിര എരുമക്കൊല്ലി, വിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

District News

ഉന്നതികളിലെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ നശിക്കുന്നു

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ പട്ടികവര്‍ഗ ഉന്നതികളില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ നശിക്കുന്നു.

വര്‍ഷങ്ങള്‍ മുമ്പ് ആരംഭിച്ച വീടുപണിയാണ് പലേടത്തും പൂര്‍ത്തിയാകാനുള്ളത്. കൊളവള്ളി, സീതാമൗണ്ട്, കാപ്പിസെറ്റ്, ചീയമ്പം, അമരക്കുനി, പാറക്കടവ് പ്രദേശങ്ങളില്‍ നാശം നേരിടുന്ന വീടുകള്‍ നിരവധിയാണ്. തറ മാത്രം കെട്ടിയതാണ് വീടുകളില്‍ ചിലത്. ഭിത്തി വരെ നിര്‍മാണം കഴിഞ്ഞതും ധാരാളമുണ്ട്. ഭൂരിഭാഗം വീടുകളുടെയും ഫണ്ട് നേരത്തേ കരാറുകാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഗഡുക്കളായി വാങ്ങിയതാണ്.

ഭവനിര്‍മാണത്തിന്‍റെ ഒരോ ഘട്ടവും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗഡുക്കള്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പ്രാവര്‍ത്തികമാകുന്നല്ല. മുഴുവന്‍ ഫണ്ടും കൈപ്പറ്റുന്ന മുറയ്ക്ക് കരാറുകാര്‍ പ്രവൃത്തി നിര്‍ത്തി സ്ഥലംവിടുകയാണ്. ഇനി സര്‍ക്കാര്‍ പുതിയ ഫണ്ട് അനുവദിച്ചാല്‍ മാത്രമേ വിടുപണി പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നതാണ് സ്ഥിതി. ഉണ്ടായിരുന്ന വീട് പുതിയതിന്‍റെ നിര്‍മാണത്തിന് പൊളിച്ചുമാറ്റേണ്ടിവന്ന കുടുംബങ്ങള്‍ അയല്‍ക്കാരുടെയും ബന്ധുക്കളുടെയും വീടുകളില്‍ കഴിയേണ്ട സ്ഥിതിയാണ്.

വീടുകള്‍ ഗുണഭോക്താക്കളുടെ പേരില്‍ അനുവദിക്കുകയും കരാറുകാര്‍ നിര്‍മാണം ഏറ്റെടുത്ത് നടത്തുകയുമാണ് ചെയ്തിരുന്നത്. ഇതുമുലം പണി പൂര്‍ത്തിയാക്കാത്ത വീടുകളുടെ പേരില്‍ കരാറുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് അധികൃതര്‍ക്ക് കഴിയുന്നില്ല. ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഉന്നതി നിവാസികളുടെ ആവശ്യം. നിര്‍മാണച്ചുമതല പ്രത്യക ഏജന്‍സിയെ ഏല്‍്പ്പിക്കണമെന്ന നിര്‍ദേശവും അവര്‍ വയ്ക്കുന്നുണ്ട്.

District News

വയനാട് ഗവ. മെഡിക്കല്‍ കോളജ്: ജനഹിത പരിശോധന നടത്താന്‍ നിവേദനം

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിന് സ്ഥിര നിര്‍മാണം എവിടെ നടത്തണമെന്നതില്‍ ജനഹിത പരിശോധന നടത്തുന്നതിന് ‌ഡോ. ഫാ. തോമസ് ജോസഫ് തേരകം മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം അയച്ചു.

മെഡിക്കല്‍ കോളജ് കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന സ്ഥലത്ത് നിര്‍മിക്കണമെന്നാണ് ജില്ലയിലെ ജനങ്ങളില്‍ ഒരു വിഭാഗത്തിന്‍റെ ആവശ്യം. സ്ഥാപനം നിലവില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടയില്‍ യോജിച്ച സ്ഥലം കണ്ടെത്തി നിര്‍മാണം നടത്തണമെന്ന വാദവും ശക്തമാണ്.

ഈ സാഹചര്യത്തിലാണ് ജനഹിത പരിശോധന ആവശ്യപ്പെട്ട് നിവേദനം അയച്ചത്. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വയനാട് ഗവ. മെഡിക്കല്‍ കോളജ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ മെഡിക്കല്‍ കോളജിന് മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് വിട്ടുകൊടുത്ത 50 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. വൈകാതെ ശിലാസ്ഥാപനം നടത്തി. പിന്നീട് പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് കല്‍പ്പറ്റ-മാനന്തവാടി റോഡിലെ മുരണിക്കരയില്‍നിന്നു മെഡിക്കല്‍ കോളജ് ഭൂമിയിലേക്ക് റോഡ് നിര്‍മാണം ഭാഗികമായി നടത്തി. ഇതിനുശേഷമാണ് മടക്കിമലയിലെ ഭൂമി പാരിസ്ഥിതിക പ്രശ്‌നം ഉള്ളതിനാല്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് യോജിച്ചതല്ലെന്നു പറഞ്ഞ് സ്ഥാപനം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ താത്കാലികമായി ആരംഭിച്ചത്. മെഡിക്കല്‍ കോളജിന് മാനന്തവാടിയില്‍ യോജിച്ച സ്ഥലം കണ്ടെത്തുന്നതിനുള്ള

അന്വേഷണം തുടങ്ങിയിടത്ത് നില്‍ക്കുകയാണ്.
മെഡിക്കല്‍ കോളജ് മടക്കിമലയിലെ ഭൂമിയില്‍ സ്ഥാപിക്കുന്നതാണ് ജില്ലയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും സൗകര്യപ്രദം. എന്നാല്‍ നിര്‍മാണം മടക്കിമലയില്‍ നടത്തണമെന്ന ആവശ്യം സര്‍ക്കാര്‍ മുമ്പാകെ വയ്ക്കാന്‍ ജില്ലയിലെ രാഷ്‌ട്രീയ മുന്നണികള്‍ക്കും മന്ത്രിയടക്കം എംഎല്‍എമാര്‍ക്കും കഴിയുന്നില്ല. എന്നിരിക്കേ ജനഹിത പരിശോധന പ്രസക്തമാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരുടെയും മുഖം നഷ്ടപ്പെടുത്താതെയും ആരോടും പ്രീതിയോ ഭയമോ ഇല്ലാതെയും മെഡിക്കല്‍ കോളജ് സ്ഥലനിര്‍ണയത്തില്‍ തീരുമാനമെടുക്കാനാകുമെന്നും നിവേദനത്തില്‍ പറയുന്നു.

District News

അടിയന്തര നവീകരണം വേണമെന്ന് സെന്‍റ് ജൂഡ് അയല്‍ക്കൂട്ടം

സുല്‍ത്താന്‍ ബത്തേരി: മൂലങ്കാവില്‍നിന്ന് ഓടപ്പള്ളത്തേക്കുള്ള ലിങ്ക് റോഡ് തകര്‍ന്നു. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനഗതാഗതവും കാല്‍നടയാത്രയും ദുഷ്‌കരമായി.

റോഡിലെ കുഴികള്‍ രണ്ടുതവണ മൂലങ്കാവ് സെന്‍റ് ജൂഡ് അയല്‍ക്കൂട്ടം അംഗങ്ങള്‍ മൂടിയെങ്കിലും പിന്നീട്‌വലിയ കുഴികള്‍ രൂപപ്പെട്ടു. തുടര്‍ന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ ബില്‍ഡിംഗ് മാലിന്യം നിറച്ച് ഒരുവിധം സഞ്ചാരയോഗ്യമാക്കിയ റോഡ് വീണ്ടും തകര്‍ന്നു. കേരള വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗ്, വിതരണ പൈപ്പ് ലൈനുകള്‍ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. വടച്ചിറയിലെ വാട്ടര്‍ അഥോറിറ്റി ടാങ്കിലേക്കുള്ള പ്രധാന വഴിയും ഇതുതന്നെയാണ്.

പൈപ്പ്‌ലൈന്‍ അറ്റകുറ്റപ്പണിക്ക് പലതവണ കുഴിച്ചതും റോഡിന്‍റെ തകര്‍ച്ചയ്ക്ക് കാരണമായതായി ആക്ഷേപമുണ്ട്. ദിവസേന വിദ്യാര്‍ഥികളടക്കം അനേകം ആളുകള്‍ യാത്രയ്ക്ക് ആശ്രയിക്കുന്ന റോഡിന്‍റെ ദുരവസ്ഥ അപകടസാധ്യത വര്‍ധിപ്പിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അടിയന്തരമായി റോഡ് നവീകരിക്കാന്‍ ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും ഇടപെടണമെന്ന് മൂലങ്കാവ് സെന്‍റ് ജൂഡ് അയല്‍ക്കൂട്ടം അംഗങ്ങള്‍ ആവശ്യപ്പെട്ടു.

District News

വള്ളിയൂര്‍ക്കാവില്‍ തീര്‍ഥാടന ടൂറിസം പദ്ധതി നടപ്പാക്കുന്നു

മാനന്തവാടി: മുനിസിപ്പാലിറ്റി, സോഷ്യല്‍ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതി, വള്ളിയൂര്‍ക്കാവ് ദേവസ്വം, ഡോ. എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം എന്നിവ സംയുക്തമായി വള്ളിയൂര്‍ക്കാവില്‍ തീര്‍ഥാടന ടൂറിസം പദ്ധതി നടപ്പാക്കുന്നു.

ചിത്രശലഭ ഉദ്യാനം, ഔഷധസസ്യ പാര്‍ക്ക്, വംശനാശം നേരിടുന്ന നാടന്‍ മത്സ്യ ഇനങ്ങളുടെയും മറ്റു ജലജീവികളുടെയും സംരക്ഷണത്തിനു കുളം, വിശ്രമകേന്ദ്രം, ചരിത്ര മ്യൂസിയം, ലൈബ്രറി, തീര്‍ഥാടകര്‍ക്ക് ഇടത്താവളം തുടങ്ങിയവ ടൂറിസം പദ്ധതിയുടെ ഭാഗമാകും. ശരിമല മാതൃകയില്‍ തീര്‍ഥാടകര്‍ക്ക് നാള്‍വൃക്ഷം നടാന്‍ സൗകര്യം ഒരുക്കും. കബനി നദിയോരവും വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന് മുമ്പിലൂടെയുള്ള പാതയുടെ വശങ്ങളും സൗന്ദര്യവത്കരിക്കും. വംശനാശം സംഭവിക്കുന്നതും അപൂര്‍വ ഇനങ്ങളില്‍പ്പെട്ടതുമായ വൃക്ഷത്തൈകളുടെ ഉത്പാദനത്തിനും വിപണനത്തിനും നഴ്‌സറി ഒരുക്കും.

വള്ളിയൂര്‍ക്കാവില്‍ സ്ഥലപരിശോധന നടത്തി ഉത്സവ നടത്തിപ്പിന് തടസം വരാത്തവിധമാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാന്‍ പി.വി. ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ്. മൂസ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു കെ. ജോര്‍ജ്, കൗണ്‍സിലര്‍ ശരണ്യ, ദേവസ്വം ട്രസ്റ്റി ഏച്ചോം ഗോപി, സോഷ്യല്‍ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ ടി.സി. ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ടി.സി. ജോസഫിനെ ചുമതലപ്പെടുത്തി. എസ്എഫ്ഒ സി.എസ്. വേണു സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം പ്രതിനിധി പി.എം നന്ദകുമാര്‍ എന്നിവർ സംസാരിച്ചു.

District News

നെല്‍ക്കൃഷി: രാഗ് രംഗ് വിത്തേറ് നടത്തി

സുല്‍ത്താന്‍ ബത്തേരി: ചെറുകഴമ്പ് രാഗ് രംഗ് ഗ്രന്ഥശാല തുടര്‍ച്ചയായ പത്താംവര്‍ഷം നടത്തുന്ന നെല്‍ക്കൃഷിയുടെ വിത്തേറ് മാനിവയലില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഷാജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ.കെ. ഉണ്ണിക്കുട്ടന്‍. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്‍റ് സെക്രട്ടറി പി.ടി. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. രാഗ് രംഗ് ഈ വര്‍ഷം 31 ഏക്കര്‍ വയലിലാണ് നഞ്ചക്കൃഷി ഇറക്കുന്നത്. ഇതില്‍ 18 ഏക്കര്‍ നെന്‍മേനി മാനിവയലിലും അഞ്ച് ഏക്കര്‍ കോളിയാടിയിലും ഏഴ് ഏക്കര്‍ ചെറുമാട് വയലിലുമാണെന്ന് ഗ്രന്ഥശാലാ സെക്രട്ടറി സി.വി. പദ്മനാഭന്‍ പറഞ്ഞു.

District News

വി.ആര്‍.സുധീര്‍ ഡെപ്യൂട്ടി മേയര്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്‍റെ 26ാമത് ഡെപ്യൂട്ടി മേയറായി വി.ആര്‍. സുധീര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ പദവിയിലെത്തുന്ന 23ാമത്തെ കൗണ്‍സിലറാണ് അദ്ദേഹം. ദീപക് ജോയ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന പദവിയിലേക്കാണ് എളമക്കര സൗത്ത് ഡിവിഷനില്‍ (വാര്‍ഡ് 21) നിന്നുള്ള യുഡിഎഫ് പ്രതിനിധിയായ വി.ആര്‍.സുധീറിനെ തെരഞ്ഞെടുത്തത്.

എല്‍ഡിഎഫില്‍നിന്ന് നസ്രേത്ത് കൗണ്‍aസിലറും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ പി.ജെ. യേശുദാസും ബിജെപിയില്‍ നിന്ന് തൃക്കണാര്‍വട്ടം കൗണ്‍സിലര്‍ ജലജ എസ്.ആചാരിയുമായിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍. കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക വരണാധികാരിയായിരുന്നു.

76 അംഗ കൗണ്‍സിലില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ 48 യുഡിഎഫ് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് 22 പേരും ബിജെപിക്ക് ആറ് അംഗങ്ങളുമാണുള്ളത്. തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന 74 കൗണ്‍സിലര്‍മാരില്‍, യുഡിഎഫിന്‍റെ 46 അംഗങ്ങളുടെയും വോട്ടുകള്‍ വി.ആര്‍. സുധീര്‍ നേടി. വൈകിയെത്തിയതിനാല്‍ യുഡിഎഫിലെ ഒരംഗത്തിന് വോട്ട് ചെയ്യാനായില്ല. എല്‍ഡിഎഫിന്‍റെ 22 കൗണ്‍സിലര്‍മാരില്‍ നിന്ന് 21 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഒരു വോട്ട് അസാധുവായി. ആറ് കൗണ്‍സിലര്‍മാരുള്ള ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് ആറ് വോട്ടുകളും ലഭിച്ചു.

2000ല്‍ എളമക്കര സൗത്ത് ഡിവിഷനില്‍നിന്ന് കൗണ്‍സിലറായി തുടക്കം കുറിച്ച സുധീര്‍ നാലു തവണ കൗണ്‍സിലറായി. നിലവില്‍ എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, കൊച്ചി കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്നീ ചുമതലകളും വഹിക്കുന്നുണ്ട്. അഡ്വ. സീനയാണ് ഭാര്യ. അഡ്വ. രാജ് കൃഷ്ണ, ഹോട്ടല്‍ മാനേജ്‌മെന്‍റ് വിദ്യാര്‍ഥിയായ അഭിരാജ് കൃഷ്ണ എന്നിവര്‍ മക്കളാണ്.

District News

ബത്തേരി ആശുപത്രി ജില്ലാ ആശുപത്രിയാകും: ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിനു നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ.
ആരോഗ്യവകുപ്പിന്‍റെ "കായകല്‍പം’ പദ്ധതിയുടെ ഭാഗമായി ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച മണ്ഡലംതല അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് പ്രത്യേകപാക്കേജ് സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.

മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങളില്‍ സമയബന്ധിത ഇടപെടല്‍ ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു. ആദിവാസി മേഖലകളില്‍ സേവനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും യോഗം വിലയിരുത്തി.
ഗ്രാമപ്രദേശങ്ങളിലേക്കുള്ള വാഹനസൗകര്യം, പാലിയേറ്റീവ് കെയര്‍ സേവനങ്ങളും ആശുപത്രികളിലെ ലാബ് സേവനങ്ങളും മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ്കുമാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന ശശീന്ദ്രന്‍, ബത്തേരി നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ഖാദര്‍, നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം. മൊയ്തീന്‍ ഷാ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍. ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ആന്‍സി മേരി ജേക്കബ്, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

District News

ഫലവൃക്ഷത്തൈകള്‍ നല്‍കി

ചീരാല്‍: ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ നട്ടുപരിപാലിക്കുന്നതിന് ടിമ്പര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ യൂണിറ്റ് കമ്മിറ്റി ഫലവൃക്ഷത്തൈകള്‍ നല്‍കി.

അവൊക്കാഡോ, ഞാവല്‍, നെല്ലി, ചാമ്പ, മാങ്കോസ്റ്റിന്‍, സപ്പോട്ട, റംബൂട്ടാന്‍, മര മുന്തിരി, ആര്യവേപ്പ്, പുളി തുടങ്ങിയ ഇനം മരങ്ങളുടെ തൈകളാണ് ലഭ്യമാക്കിയത്.പ്രിന്‍സിപ്പല്‍ കെ.കെ. സുധാകരന്‍, ഹെഡ്മിസ്ട്രസ് നിഷ ബാബു, പിടിഎ പ്രസിഡന്‍റ് എം.എ. സുരേഷ് എന്നിവര്‍ തൈകള്‍ ഏറ്റുവാങ്ങി. അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.സി.കെ. തങ്ങള്‍, യൂണിറ്റ് പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍, കെ.ഒ. ഷിബു, സി.വി. മനോഹരന്‍, സുരേഷ്‌കുമാര്‍, വിജയന്‍, ആശിഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

District News

ഓപ്പറേഷൻ സൈ-ഹണ്ട്: അഞ്ചു പേർ അറസ്റ്റിൽ

ആലുവ: ഓപ്പറേഷൻ സൈ- ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലയിൽ 17 കേസുകളിലായി അഞ്ചു പേർ അറസ്റ്റിൽ. മുനമ്പം വടക്കേക്കര ചുള്ളിപ്പറമ്പ് വീട്ടിൽ മുഹമ്മദ് നാദിർഷ (22) , മൂവാറ്റുപുഴ വാഴപ്പള്ളി കൂട്ടുങ്ങൽ വീട്ടിൽ രാഹുൽ (33) , മഞ്ഞുമ്മൽ ഉദ്യോഗ മണ്ഡൽ വലിയവേലിക്കകത്ത് ജോൺ ഏബ്രഹാം ( 20) , എരുവേലി ചോറ്റാനിക്കര സ്വദേശി ഐക്കനാട് വീട്ടിൽ റോൺ റോയ് (20) , കീഴ്മാട് നീലേത്ത് വീട്ടിൽ മുഹമ്മദ് യാസീൻ (23) എന്നിവരാണ് പിടിയിലായത്.

തട്ടിപ്പിന് ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങണളായ ലാപ്ടോപ്പുകൾ , മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, എടിഎം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. റൂറൽ ജില്ലയിലെ 35 ഇടങ്ങളിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

 

District News

രക്ഷിതാക്കളറിയാതെ അര്‍ധരാത്രി പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ പിടിയില്‍

മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ധരാത്രി പതിനാറുകാരിയെ വീട്ടില്‍നിന്നു കൂട്ടികൊണ്ടുപോയി മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍.

തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ റോബിന്‍ കെ. ജോയ് (20), മാനന്തവാടി കല്ലിയോട്ടുകുന്ന് അമല്‍ കൃഷ്ണ (20), കെ.വി. ജിതിന്‍ (22),എടവക, ചാമാടിപ്പൊയില്‍ ചിറക്കല്‍ സി. അജിത്കുമാര്‍ (23)എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ 12നാണ് കേസിന് ആസ്പദമായ സംഭവം. യുവാക്കള്‍ നല്‍കിയ മദ്യം കഴിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്ത പെണ്‍കുട്ടി പിന്നീട് അമല്‍ കൃഷ്ണയ്‌ക്കൊപ്പം സഞ്ചരിച്ച ബൈക്ക് കണിയാരത്തിന് സമീപം അപകടത്തില്‍പ്പട്ടു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍സ്‌പെക്ടര്‍ പി. റഫീഖ്, എസ്‌ഐമാരായ കെ.കെ. സോബിന്‍, മുഹമ്മദ് അലി, സുനില്‍ കുമാര്‍, സിപിഒമാരായ നിസാര്‍, എം.ആര്‍. രമേഷ്, കെ.ആര്‍. അനീഷ്, ഷിന്‍റോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

District News

ഇൻവെർട്ടറിൽ ഒളിപ്പിച്ചു കടത്തിയ ഹെറോയിൻ പിടികൂടി

ആലുവ: റെയിൽവേ സ്റ്റേഷനിൽ ഇൻവെർട്ടറിൽ ഒളിച്ചു കടത്തിയ 40.8 ലക്ഷം വിലമതിക്കുന്ന 204 ഗ്രാം ബ്രൗൺ ഷുഗർ (ഹെറോയിൻ) പോലീസ് പിടികൂടി. ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്സ്പ്രസിലെ യാത്രചെയ്തിരുന്ന ആസാം സ്വദേശികളായ കവ്സാർ അഹമ്മദ് മജുംദാർ (32), നസീർ ഉദിൻ (33 ) എന്നിവരിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്.

ട്രെയിനിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പ്ലാറ്റ്ഫോമിൽ പരിഭ്രാന്തരായി നിൽക്കുന്ന ഇവരെ പരിശോധിച്ചത്. ഇവരുടെ കൈവശം ഒരു മൈക്രോടെക് ഇൻവെർട്ടർ കണ്ടെത്തി. ഇൻവെർട്ടറിന് അസ്വാഭാവികമായി ഭാരം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് ക്രിസ്റ്റൽ കണികകൾ അടങ്ങിയ ഒരു പൗച്ച് കണ്ടെത്തിയത്.

District News

കാട്ടാനയുടെ മുമ്പില്‍പ്പെട്ട ഖത്വീബ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഗൂഡല്ലൂര്‍: കാട്ടാനയുടെ മുമ്പില്‍പ്പെട്ട ജുമാ മസ്ജിദ് ഖത്വീബ് കണിയംവയല്‍ ഹാഫിള് നൗഫല്‍ നിസാമി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ വീട്ടില്‍നിന്നു മോസ്‌ക്കിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് കാട്ടാനയുടെ മുമ്പില്‍പ്പെട്ടത്. ആനയെ കണ്ടയുടന്‍ ബൈക്ക് മറ്റൊരു ദിശയിലേക്ക് ഓടിച്ചുകയറ്റിയതാണ് രക്ഷയായത്. ഇതിനിടെ നിസാര പരിക്കേറ്റു.

ദേവര്‍ഷോല പഞ്ചായത്തിലെ പാടന്തറയ്ക്കടുത്ത പ്രദേശമാണ് കണിയംവയല്‍. കഴിഞ്ഞദിവസം രാത്രിയും സമാനസംഭവം നടന്നു. ബൈക്ക് യാത്രികന്‍ ആനയുടെ മുമ്പില്‍പ്പെട്ടു. ബൈക്ക് ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. കണിയംവയല്‍, പാടന്തറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്.

ഒറ്റയാനാണ് ജനവാസ മേഖലകളില്‍ തുടര്‍ച്ചയായി ഇറങ്ങുന്നത്. രാത്രി ആളുകള്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പകല്‍ വനാതിര്‍ത്തിയില്‍ തങ്ങുന്ന ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് കണിയംവയല്‍ നിവാസികള്‍ പറഞ്ഞു.

District News

ഏഴരക്കോടിയുടെ ലഹരിവസ്തുക്കള്‍ നശിപ്പിച്ചു

കൊച്ചി: കൊച്ചി നഗരത്തില്‍ നിന്നും വിവിധ കേസുകളില്‍ പിടികൂടിയ ഏഴര കോടിയുടെ ലഹരി വസ്തുക്കള്‍ പോലീസ് നശിപ്പിച്ചു. കഞ്ചാവും എംഡിഎംഎയും ഉള്‍പ്പെടെയുള്ള മയക്കുമരുന്നാണ് കൂട്ടിയിട്ട് കൊച്ചി സിറ്റി പോലീസ് കത്തിച്ചുകളഞ്ഞത്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പിടിച്ചെടുത്ത ലഹരിവസ്തുക്കളും ഇതില്‍പ്പെടും.

സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ ഇന്‍സിനറേറ്ററിന്‍റെ സഹായത്തോടെയാണ് മയക്കുമരുന്നുകള്‍ നശിപ്പിച്ചത്. 587 കിലോഗ്രാം കഞ്ചാവ്, 2.46 കിലോഗ്രാം എംഡിഎംഎ, 143.85 ഗ്രാം നൈട്രോസെപാം ഗുളികകള്‍, 1.09 കിലോ ഹാഷിഷ് ഓയില്‍, 77.21 ഗ്രാം ബ്രൗണ്‍ഷുഗര്‍ എന്നിവയാണ് നശിപ്പിച്ചത്. കോടതിയുടെ അനുമതിയോടെയാണ് എആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ ബ്രഹ്മപുരത്ത് എത്തിച്ച് നശിപ്പിച്ചത്.

District News

ഐഎന്‍ടിയുസി മഹിളാവിംഗ് ജില്ലാ കണ്‍വന്‍ഷന്‍ നടത്തി

കല്‍പ്പറ്റ: ഐഎന്‍ടിയുസി മഹിളാവിംഗ് ജില്ലാ കണ്‍വന്‍ഷന്‍ എംജിടി ഹാളില്‍ നടത്തി. പ്രിയദര്‍ശിനി സൗജന്യയാത്രാപദ്ധതി നടപ്പാക്കിയതിനെ കണ്‍വന്‍ഷന്‍ സ്വാഗതം ചെയ്തു.

ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. മഹിളാവിംഗ് ജില്ലാ പ്രസിഡന്‍റ് രാധ രാമസ്വാമി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്‍റ് ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ബി. സുരേഷ്ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, ജിനി തോമസ്, മേഴ്‌സി സാബു, കെ.കെ. രാജേന്ദ്രന്‍, ശ്രീനിവാസന്‍ തൊവരിമല, സന്ധ്യ ലിഷു, കെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

ഓപ്പറേഷൻ സ്റ്റീൽ ബേർഡ്: നാലു മാസത്തിനുള്ളിൽ 22 ക്രിമിനലുകളെ പൊക്കി

ആലുവ: സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ച് കുറ്റകൃത്യങ്ങൾക്ക് തടയിടുന്ന പദ്ധതിയായ ഓപ്പറേഷൻ സ്റ്റീൽ ബേർഡിൽ എറണാകുളം റൂറൽ ജില്ലയിൽ ഇതുവരെ പിടിയിലായത് 22 ക്രിമിനലുകൾ. കഴിഞ്ഞ മാർച്ച് 26 ന് ആരംഭിച്ച ഓപ്പറേഷൻ കാരണം നിരവധി ഗൗരവമേറിയ കുറ്റകൃത്യങ്ങൾ തടയാനായെന്ന് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ പറഞ്ഞു.

മാർച്ച് 26ന് ആംസ് ആക്ട് പ്രകാരം ശരത് ശശി (എടത്തല) വിനീത് (അങ്കമാലി), എക്സപ്ലൊസീവ് ആക്ട് പ്രകാരം അജാസ് (എടത്തല) ബിലാൽ ( എടത്തല) വടിവാൾ സുലൈമാൻ (എടത്തല) എന്നിവരെ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു.

പുതിയ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വേണ്ടി കോതമംഗലം പുന്നേക്കാട് കരിയിലപ്പാറയിലെ റിസോർട്ടിൽ ഒരുമിച്ചുകൂടിയ കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയെങ്കി, തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ സ്വദേശി ആദർശ് , അഴീക്കൽ സ്വദേശി പ്രണവ് പള്ളുരുത്തി സ്വദേശി ധനീഷ് , ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി അരുൺ ( ഡോൺ), പള്ളുരുത്തി സ്വദേശി ടാൻസർ എന്നിവരാണ് പോലീസ് വലയിലായ മറ്റൊരു സംഘം.

ഒട്ടേറെ കേസുകളിലെ പ്രതികളായ മരട് അനീഷ്, അയ്യന്തോൾ സ്വദേശി പ്രേം , കടവന്ത്ര സ്വദേശി സെബിൻ സ്റ്റീഫൻ, പൂണിത്തുറ സ്വദേശി അജിത്ത് എന്നിവരെ നെടുമ്പാശേരി പോലീസ് പിടികൂടിയിരുന്നു അത്താണിയിലെ ഒരു സ്പായില്‍ ഭീഷണിപ്പെടുത്തി പിരിവ് നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

ഹൈവേ റോബറി നടത്തുന്നതിന് ഒത്തുകൂടിയ ഞാറയ്ക്കൽ വൈപ്പിൻ സ്വദേശി ശ്യാംകുമാർ, തൃപ്രയാർ സ്വദേശി അരുൺ ദേവ്, പാറക്കടവ് കുറുമശേരി സ്വദേശി നിധിൻ, പൂതംകുറ്റി സ്വദേശി ജോയി, ആലപ്പുഴ മുളക്കഴ സ്വദേശി ഷെമാൻ മാത്യു എന്നിവരെ അങ്കമാലി പോലീസ് പിടികൂടിയിരുന്നു. ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്‍റെ ഭാഗമായി ഇന്‍റലിജന്‍റ്സ് ശേഖരണം ഇനിയും തുടരുമെന്നും മുൻകരുതൽ അറസ്റ്റും ഉണ്ടാകുമെന്നും അറസ്റ്റ് ചെയ്തവരുടെ മുൻകാല കുറ്റകൃത്യങ്ങളിൽ ജാമ്യം ലഭിച്ചിട്ടുള്ളത് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.

District News

ഗവ. മെഡിക്കല്‍ കോളജ്: ആക്‌ഷന്‍ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

കല്‍പ്പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്‍റെ (എസ്എച്ച്ആര്‍പിസി)നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മെഡിക്കല്‍ കോളജ് ആക്‌ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.

ഗവ. മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം മടക്കിമലയ്ക്കു സമീപം സൗജ്യമായി ലഭ്യമാകുന്ന ഭൂമിയില്‍ നടത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം. കനത്തുപെയ്ത മഴ അവഗണിച്ച് നിരവധിയാളുകള്‍ ധര്‍ണയില്‍ പങ്കെടുത്തു. കേരള ചെട്ടി സര്‍വീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.എം. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്‍റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. ഡോ. ഫാ. തോമസ് ജോസഫ് തേരകം, ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയല്‍, കോണ്‍ഗ്രസ് നേതാവ് അഷ്‌റഫ് കുന്നത്ത്, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി പി.പി. അയൂബ്, സിപിഐ (എംഎല്‍) ജില്ലാ സെക്ട്രട്ടറി സാം പി. മാത്യു, ആക്‌ഷന്‍ കമ്മിറ്റി രക്ഷാധികാരി അഡ്വ. വി.പി. യെല്‍ദോ, ഇ.പി. ഫിലിപ്പുകുട്ടി, റോയ് സെബാസ്റ്റ്യന്‍, അഡ്വ. ടി.യു. ബാബു, അബ്ദുള്‍ഖാദര്‍ മടക്കിമല, ബാബു കടമന, അഡ്വ. ലൂസി കളപ്പുര, പ്രകാശന്‍, എസ്എച്ച്ആര്‍പിസി ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

District News

കോതമംഗലത്ത് ത്രിതല പഞ്ചായത്ത് അധ്യക്ഷ-ഉപാധ്യക്ഷ സംഗമം

കോതമംഗലം: നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാർ, വൈസ് പ്രസിഡന്‍റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എന്നിവരുടെ യോഗം ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിൽ ചേർന്നു. നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ജനകീയ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹാരം കാണുന്നതിനുമാണ് യോഗം ചേർന്നത്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇത്തരമൊരു ഏകോപന യോഗം സംഘടിപ്പിച്ചത്.

ജനപ്രതിനിധികൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിച്ച് അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് എംഎൽഎ പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള ജനകീയ വിഷയങ്ങൾക്കും പ്രധാന വികസന പദ്ധതികൾക്കും മുൻഗണന നൽകാനും യോഗം നിർദേശിച്ചു. എംഎൽഎ ഫണ്ടിന്‍റെ വിനിയോഗവും യോഗം വിശദമായി വിലയിരുത്തി. ഓഗസ്റ്റ് മുതൽ നിയോജക മണ്ഡലത്തിലെ ഓരോ പ്രദേശങ്ങളെയും ലക്ഷ്യമാക്കി എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

കോതമംഗലം മൺസൂൺ ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും പ്രവർത്തനങ്ങളും ചർച്ച ചെയ്തു. ഇതോടൊപ്പം ഓണത്തോടനുബന്ധിച്ച് നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കേണ്ട പരിപാടികളും ആസൂത്രണവും ചെയ്തു.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ജനകീയ വിഷയങ്ങളും തുടർച്ചയായി വിലയിരുത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളുമായി കൂടുതൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കുന്നതിനുമായി എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച തദ്ദേശ ജനപ്രതിനിധികളുടെ യോഗം ചേരാനും തീരുമാനിച്ചു.

District News

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഷീ റൂം

കോഴിക്കോട്: ആര്‍ത്തവദിനങ്ങളിലെ ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ പെണ്‍സൗഹൃദ മുറിയൊരുക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത്.
‘ഷീ റൂം' എന്ന പദ്ധതിക്കുവേണ്ടി 1.35 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് മാറ്റി വച്ചിരിക്കുന്നത്. നിലവില്‍ മുറി ലഭ്യമായിട്ടുള്ള സ്‌കൂളുകളെയാണ് ഈ പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മുറിയോടനുബന്ധിച്ച് ശുചിമുറി സൗകര്യം, രണ്ട് കിടക്കകള്‍, സോഫ, ഇന്‍സിനറേറ്റര്‍, ചൂടുവെള്ളം, നാപ്കിനുകള്‍ തുടങ്ങിയവ ലഭ്യമാക്കും.

മുറികള്‍ സ്‌കൂളുകള്‍ ജില്ലാ പഞ്ചായത്തിന് വിട്ടു നല്‍കണം. അതിലേക്ക് ആവശ്യമായ വസ്തുക്കളെല്ലാം ജില്ലാ പഞ്ചായത്ത് നല്‍കും. ആര്‍ത്തവദിനങ്ങളില്‍ വളരെയധികം ബുദ്ധിമുട്ടിയാണ് കുട്ടികളില്‍ പലരും ക്ലാസ് മുറികളില്‍ ഇരിക്കുന്നത്. ഇതിനൊരു ആശ്വാസവുമായി ജില്ലാ പഞ്ചായത്തിനു കീഴിലെ തെരഞ്ഞെടുത്ത 30 സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലാണ് ഷീ റൂം പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍ക്ക് വിശ്രമിക്കുന്നതിന് സ്‌കൂളില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ ഈ സമയത്ത് അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് പറഞ്ഞു. ആര്‍ത്തവദിനങ്ങളില്‍ മറ്റ് കുട്ടികള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് മടിയുണ്ടാകും.

അതിനാലാണ് ഷീ റൂമില്‍ ശുചിമുറി കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 45 ഹൈസ്‌കൂളുകളാണ് ഉള്ളത്. അതില്‍ മുറി ലഭ്യമായ സ്‌കൂളുകള്‍ നിലവില്‍ 30 എണ്ണമാണ്. ശരാശരി മൂന്ന് ലക്ഷം രൂപയാണ് ഒരു സ്‌കൂളിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.

 

District News

യംഗ് ഇൻഡ്യൻസ് പാർലമെന്‍റ് സംഘടിപ്പിച്ചു

കോഴിക്കോട്: കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രിയുടെ ഘടകമായ യംഗ് ഇൻഡ്യൻസ് ദ വൈറ്റ് ഇന്‍റർനാഷണൽ സ്‌കൂളിൽ വച്ച് യംഗ് ഇൻഡ്യൻസ് പാർലമെന്‍റ് സംഘടിപ്പിച്ചു. നഗരത്തിലെ പത്തിലധികം സ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.

പാർലമെന്‍ററി നടപടിക്രമങ്ങൾ നേരിട്ടറിയാനും സമകാലിക വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാനും വിദ്യാർഥികൾക്ക് സാധിച്ചു. മുൻ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെയും പ്രവർത്തന രീതികളെയും കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുകയും, ആത്മവിശ്വാസവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഭാവി നേതാക്കളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പാർലമെന്‍റ് സംഘടിപ്പിച്ചത്.

District News

കീഴില്ലം-മാനാറി റോഡ് തകര്‍ന്ന് തരിപ്പണം

മൂവാറ്റുപുഴ: കീഴില്ലം - മാനാറി റോഡ് പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായതോടെ പ്രദേശവാസികളുടെ യാത്ര ദുരിതപൂര്‍ണം. റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നടയാത്ര പോലും അസാധ്യമായി. വര്‍ഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതാണ് റോഡിന്‍റെ ദുരവസ്ഥയ്ക്ക് കാരണം. ഭൂരിഭാഗം സ്ഥലങ്ങളിലും ടാറിംഗ് പൂര്‍ണമായും ഇളകിമാറി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി.

റോഡിന്‍റെ തകര്‍ച്ച കാരണം ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് വരാന്‍ മടിക്കുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കിഴില്ലം -മാനാറി റോഡിന് നാലു കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇതില്‍ രായമംഗലം പഞ്ചായത്തിലുള്ള രണ്ടു കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്.

പായിപ്ര പഞ്ചായത്തിലൂടെയുള്ള രണ്ടു കിലോമീറ്റർ പഞ്ചായത്ത് റോഡാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഭാഗം നല്ല റോഡായി കിടക്കുമ്പോള്‍ പഞ്ചായത്തിന് കീഴിലുള്ള ഭാഗമാണ് തകര്‍ന്നിരിക്കുന്നത്. കീഴില്ലം സെന്‍റ് തോമസ് ഹൈസ്‌ക്കൂള്‍, ആറളികാവ്, ത്രിവേണി പള്ളി എന്നിവിടങ്ങളിലേക്കു പോകുന്ന റോഡ് കൂടിയാണിത്.
പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

District News

സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു; ഒഴിവായത് വലിയ ദുരന്തം

കോഴിക്കോട്: പുഷ്പ ജംഗ്ഷനിൽ പിവിഎസ് സൺറൈസ് ഹോസ്പിറ്റലിന് സമീപം സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.

കരുവൻതുരുത്തി-മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ഫേവറൈറ്റ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന്‍റെ താഴെഭാഗത്തേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ബസിൽ വിദ്യാർഥികൾ ഉൾപ്പെടെ 60 ഓളം യാത്രക്കാരുണ്ടായിരുന്നു.
ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് താഴെ വീതി കുറഞ്ഞ റോഡിലൂടെ ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ബസ് പാലത്തിന്‍റെ കോൺക്രീറ്റ് ബീമിൽ ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്‍റെ സ്റ്റിയറിംഗുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നമാണ് അപകടത്തിന് വഴി വെച്ചതെന്ന് ബസ് ജീവനക്കാർ വ്യക്തമാക്കി. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ നഗരത്തിൽ സ്വകാര്യബസ് മത്സരയോട്ടം നടത്തുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

District News

ടേക്ക് ഓഫ് 26 ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ : വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസിന്‍റെ 2026-28 അധ്യയന വര്‍ഷത്തെ എംബിഎ 18-ാം ബാച്ചിന്‍റെ പ്രവേശനോത്സവമായ ടേക്ക് ഓഫ് 26 ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. ആധുനികകാലത്തെ മാനേജ്‌മെന്‍റ് വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ അഭിരുചിയും പാഷനും തിരിച്ചറിയേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സംരംഭകത്വത്തിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ആഗോള വിപണിയില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യം ശക്തമാക്കുന്നതിനും യുവതലമുറ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സോമി പി. മാത്യു, ഫാ. ജിനോ പുന്നമറ്റത്തില്‍, വകുപ്പ് മേധാവി ഡോ. ഷെല്ലി ജോസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ബാച്ചിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

 

District News

സ്കൂട്ടറിൽ ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

താമരശേരി: പെരുമ്പള്ളി റോഡിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി പ്രിയദർശിനി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയാണ് അപകടം.

സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി പ്രിയദർശനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സ്കൂട്ടർ യാത്രികരായ അടിവാരം സ്വദേശി ഉമ്മുസൽവ, സാജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി.

District News

പ്രേത ലുക്കിൽ മോഷ്ടാവ്; നാട്ടുകാർ ഭീതിയിൽ

മുക്കം: വെള്ള വസ്ത്രം ധരിച്ച് പ്രേത ലുക്കിൽ രാത്രി ഇറങ്ങി നടക്കുന്ന മോഷ്ടാവ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കാരശേരി പഞ്ചായത്തിലെ മലാംകുന്ന് ഭാഗത്താണ് "പ്രേത' വേഷവിധാനങ്ങളോടെ എത്തുന്നയാൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു.

കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു പള്ളിയിലെ ബാറ്ററിയും സമീപ വീടുകളിൽ നിന്ന് റബർ ഷീറ്റുകളും മോഷ്ണം പോയിരുന്നു. ഇതിന് പിന്നാലെയാണ് മലാങ്കുന്ന് സ്വദേശിയായ ശിഹാബിന്‍റെ വീട്ടിലെ സിസിടിവി കാമറയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്. മുമ്പും സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ സ്ത്രീയുടെ മാല പൊട്ടിച്ച സംഭവവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്തവിധം ഭയപ്പാടിലാണ് നിലവിൽ മലാംകുന്നിലെ കുടുംബങ്ങൾ.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസും നാട്ടുകാരും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ഭീതി പരത്തുന്ന മോഷ്ടാവിനെ ഉടൻ വലയിലാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

District News

പത്ത് വയസുകാരന് പീഡനം; പ്രതിക്ക് 22 വർഷം കഠിന തടവ്

നാദാപുരം: പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 22 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. വളയം സ്വദേശി കല്ലിൽ മഹമ്മൂദ് (49)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
2021 ഓഗസ്റ്റ് പതിനഞ്ചാം തിയതി വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്ന ദിവസമാണ് പ്രതി പത്ത് വയസ് കാരനെ പീഡനത്തിനിരയാക്കിയത്. വിദ്യാർഥിയെ പ്രതിയുടെ സ്വന്തം വീട്ടിനകത്തേക്ക് വിളിച്ചു കയറ്റി പ്രകൃതി വിരുദ്ധ പീഡനവും ലൈംഗികാതിക്രമവും നടത്തുകയായിരുന്നു.

പത്ത് വയസുകാരന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ ഇറക്കുകയും വിദേശത്ത് നിന്ന് തിരിച്ചു വരുന്ന അവസരത്തിൽ പ്രതിയെ വളയം പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. വളയം ഇൻസ്പെക്ടർ എ. അജിഷാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രതിക്കെതിരേ വ്യാജ രേഖകൾ സമർപ്പിച്ചു എന്നാരോപിച്ച് പ്രതി കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, പരാതിക്കാരനെ ചികിത്സിച്ച നാദാപുരം ഗവ. ആശുപത്രിയിലെ ഡോ. പ്രജിത, വളയം പോലീസ് സ്റ്റേഷനിലെ എഎസ്ഐ കുഞ്ഞുമോൾ എന്നിവർക്കെതിരേ കോടതിയിൽ സ്വകാര്യ അന്യായം ബോധിപ്പിച്ചിരുന്നെങ്കിലും കോടതി തള്ളി.

District News

കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാന്പ് പിടിയിൽ

കോതമംഗലം: കോഴിക്കൂട്ടിൽക്കയറി രണ്ട് കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. കോതമംഗലം ആയക്കാട് പുലിമല ബിജുവിന്‍റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാവിലെ പെരുമ്പാമ്പ് കയറിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ് കൂട്ടിൽ വിശ്രമിക്കുമ്പോൾ കോഴിക്ക് തീറ്റ കൊടുക്കാൻ എത്തിയ വീട്ടമ്മയാണ് പാമ്പിനെ കണ്ടത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം ആർആർടി ഉദ്യോഗസ്ഥൻ എം. റസാഖ്, പാമ്പുപിടുത്ത വിദഗ്ധൻ പി.ആർ. റെജിൻ എന്നിവർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്ന് വിടും.

 

District News

അനുസ്മരണ സമ്മേളനം നടത്തി

കൂടരഞ്ഞി: ഡികെടിഎഫ് സംസ്ഥാന പ്രസിഡന്‍റായിരുന്ന സി.പി. രാധാകൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം നടത്തി. ഡികെടിഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബാബു പൈക്കാട്ട് ഉദ്ഘാടനം ചെയ്തു.

ഡികെടിഎഫ് ജില്ലാ വൈസ് പ്രസിഡന്‍റ് എ.കെ. മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ഡികെടിഎഫ് തിരുവമ്പാടി മണ്ഡലം പ്രസിഡന്‍റ് അബ്ദുള്ള പുതുക്കുടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സണ്ണി പെരികിലംതറപ്പേൽ, സക്കീന സലീം, ജോർജ് കുട്ടി കക്കാടംപൊയിൽ, നിസാർ ബീഗം, ലീലാമ്മ മുള്ളാനാനി എന്നിവർ പ്രസംഗിച്ചു.

District News

മൂന്നാം ദിനവും തകരാറിലായി പ്രിയദര്‍ശിനി ബസ് സർവീസ്

മൂവാറ്റുപുഴ : അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്രാ ബസ് വീണ്ടും തകരാറിലായതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബസ് സര്‍വീസിനിടെ തകരാറിലാകുന്നത്.

ഇന്നലെ രാവിലെ കല്ലൂര്‍ക്കാട് ബസ് സ്റ്റാൻഡില്‍ എത്തിയപ്പോഴാണ് തകരാറിലായി സര്‍വീസ് തടസപ്പെട്ടത്. യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുകയും മറ്റ് വാഹനങ്ങളെ ആശ്രയിച്ച് യാത്ര തുടരേണ്ടിവന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

മോശം അവസ്ഥയിലുള്ള വാഹനം നിരത്തിലിറക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സര്‍വീസിനായി സുരക്ഷിതവും യാത്രയോഗ്യവുമായ മറ്റൊരു ബസ് ഉടന്‍ ഒരുക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

District News

ചാലിപ്പുഴയുടെ ഓളങ്ങളില്‍ ഇനി സാഹസികതയുടെ പൂരാവേശം

കോടഞ്ചേരി: അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ 12-ാമത് എഡിഷന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് രണ്ടുവരെ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായാണ് മത്സരങ്ങള്‍.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈറ്റ് വാട്ടര്‍ കയാക്കിംഗ് താരങ്ങള്‍, സാഹസിക കായിക പ്രേമികള്‍, ടൂറിസം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന മേള കേരളത്തിന്‍റെ അഡ്വഞ്ചര്‍ ടൂറിസം സാധ്യതകളെ ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്‍റെ ടൂറിസം ബ്രാന്‍ഡിംഗിനും പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും വലിയ പിന്തുണ നല്‍കുന്ന പ്രധാന അന്തര്‍ദേശീയ മത്സരമായി മാറുമെന്ന് സംഘാടര്‍ വ്യക്തമാക്കി. കേരള ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ഡിടിപിസി, ജില്ലാപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്.

ഇന്ത്യന്‍ കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്‍റെ സാങ്കേതിക സഹായവുമുണ്ട്. കയാക്ക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു പുറമെ, ന്യൂസിലന്‍റ്, ഇറ്റലി, റഷ്യ, മലേഷ്യ, നേപ്പാള്‍, ചെക്ക് റിപബ്‌ളിക് തുടങ്ങി ആറിലധികം വിദേശരാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും 100 ലധികം ദേശീയ കയാക്കര്‍മാരെയും മേളയില്‍ പങ്കെടുക്കും.

ഇത്തവണത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ദേശീയ കയാക്കര്‍മാരുടെ റാങ്കിംഗ് മത്സരം. മത്സരാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ അഡ്വഞ്ചര്‍ സ്‌പോര്‍ട്സ് സുരക്ഷാ മാനേജ്മെന്‍റ് സ്ഥാപനമായ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് സിസ്റ്റംസ് ആന്‍ഡ് ടൈമിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരം മൂന്നിന് കോടഞ്ചേരിയില്‍ നിന്ന് വര്‍ണശബളമായ ഘോഷയാത്ര ആരംഭിക്കും. കൃഷിമന്ത്രി ടി. സിദ്ദീഖ് ഫ്‌ളാഗ് ഓഫ് ചെയ്യും. സി.കെ. കാസിം എംഎല്‍എ ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടനം നാളെ

നാളെ രാവിലെ ഒന്‍പതിന് നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടനം സി.കെ. കാസിം എംഎല്‍എ നിര്‍വഹിക്കും.

തുടര്‍ന്ന് പുലിക്കയം അന്താരാഷ്ട്ര കയാക്കിംഗ് സെന്‍ററില്‍ സ്ലാലോം വിഭാഗം ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടക്കും.

വൈകുന്നേരം അഞ്ചിന് പുലിക്കയത്ത് പ്രശസ്ത ഗായകന്‍ റോക്ക് സ്റ്റാര്‍ കൗഷിക് ആന്‍ഡ് ടീം അവതരിപ്പിക്കുന്ന സംഗീതവിരുന്ന്.ഓഗസ്റ്റ് ഒന്നിന് രാവിലെ പുലിക്കയത്ത് ദേശീയ കയാക്കര്‍മാരുടെ റാങ്കിംഗ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങള്‍ നടക്കും.

വൈകുന്നേരം അഞ്ചിന് സാംസ്‌കാരിക സമ്മേളനം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ ഉത്ഘാടനം ചെയ്യും. വയനാട് എംപി പ്രിയങ്കാ ഗാന്ധി മുഖ്യാതിഥിയായിരിക്കും. ഓഗസ്റ്റ് രണ്ടിന് പുല്ലൂരാംപാറയില്‍ നടക്കുന്ന ഡൗണ്‍ റിവര്‍ ഫൈനല്‍ മത്സരങ്ങളുടെ ഉദ്ഘാടനം റവന്യു മന്ത്രി എ.പി. അനില്‍ കുമാര്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിനുശേഷം ഫൈനല്‍ മത്സരങ്ങള്‍.

വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.ഒരുക്കങ്ങള്‍ വിലയിരുത്തുവാനായി ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, സ.കെ. കാസിം എംഎല്‍എ, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികള്‍ വിവിധ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. മത്സരവേദികള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

 

District News

നവതിയുടെ നിറവില്‍ അങ്കമാലി എല്‍എഫ് ആശുപത്രി; സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അങ്കമാലി: ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടെ നവതി ആഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് എട്ടിന് നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മന്ത്രിമാരായ റോജി എം. ജോണ്‍, വി.എ. അബ്ദുള്‍ ഗഫൂര്‍, എംപിമാര്‍, എംഎല്‍എമാര്‍, വൈദികര്‍, പൊതുമണ്ഡലത്തിലെ പ്രതിഭകള്‍ എന്നിവര്‍ പങ്കെടുക്കും.

നവതി ആഘോഷ സമാപനത്തോടനുബന്ധിച്ച് തൂഫാന്‍ കെയറിന്‍റെ ഭാഗമായി വിവിധ സംഘടനകളുടെ സഹകരണത്തോടെ ഓഗസ്റ്റ് ഒന്നിന് രാവിലെ ഒമ്പതിന് വാക്കത്തോണ്‍ സംഘടിപ്പിക്കും. നാലിന് ഉച്ച കഴിഞ്ഞ് മൂന്നിന് മന്ത്രി സണ്ണി ജോസഫ് സോളാര്‍ പാനലുകളുടെയും ലൈറ്റുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോയിന്‍റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പൊന്തേംപിള്ളി, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ഫാ. എബിന്‍ കളപ്പുരക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കല്ലറയ്ക്കല്‍, ഫാ. ഡേവിസ് പനക്കല്‍, ഫാ. സനീഷ് കാഞ്ഞിരക്കാട്ടുകരി എന്നിവര്‍ അറിയിച്ചു.

1936 ല്‍ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ ഏറ്റെടുത്ത ദൗത്യം വിവിധ പിതാക്കന്മാരിലൂടെയും ഡയറക്ടര്‍മാരിലൂടെയും വളര്‍ന്ന് 90 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണെന്ന് ‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.

ആശുപത്രി ആരംഭിക്കുമ്പോള്‍ ഒരു ക്ലിനിക് ആയിരുന്നു. ഒരു ഡോക്ടറും ഒരു കമ്പൗണ്ടറും ഒരു നഴ്‌സും ഒരു അറ്റന്‍ഡറും നാല് കട്ടിലുകളും ആണ് ഉണ്ടായിരുന്നത്. ഇതുവരെ അങ്കമാലിയിലെ ജനങ്ങള്‍ ആശുപത്രിയെ നിര്‍ലോഭമായി സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളർച്ചയുടെ തൊണ്ണൂറാം വര്‍ഷത്തില്‍ മുപ്പതോളം മള്‍ട്ടി സ്‌പെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗത്തില്‍ 607 കിടക്കകളും 200 ഡോക്ടര്‍മാരും 1600 ലേറെ ജീവനക്കാരുമായി പ്രതിദിനം രണ്ടായിരത്തോളം പേർക്ക് ഔട്ട് പേഷ്യന്‍റ് വിഭാഗത്തില്‍ സേവനം നല്‍കുന്നുണ്ട്.

ഈ കാലയളവിനുള്ളില്‍ 25 ആധുനിക ഓപ്പറേഷന്‍ തിയേറ്ററുകളും, 14 ഐസിയുകളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ഹൃദ്രോഗ ചികിത്സയ്ക്ക് പ്രത്യേക ബ്ലോക്ക് തന്നെ സ്ഥാപിച്ചു. അതോടൊപ്പം ഡയാലിസിസ് യൂണിറ്റും. കേരളത്തില്‍ വിഷ ചിത്സയുടെയും നേത്ര ചികിത്സയുടെയും അവസാന വാക്കായി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി മാറി. ആദ്യമായി കോര്‍ണിയ ട്രാന്‍സ്പ്ലാന്‍റേഷന്‍ നടത്തി ചരിത്രം കുറിച്ചത് എല്‍എഫ് ആശുപത്രിയിലാണ്. 

തൊണ്ണൂറാം വര്‍ഷത്തില്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്‍റേഷന്‍ ആരംഭിക്കുകയും ആദ്യത്തെ ട്രാന്‍സ്പ്ലാന്‍റേഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. നവതി വര്‍ഷം മുതല്‍ ഇവിടത്തെ കിടപ്പ് രോഗികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പദ്ധതിയും ആരംഭിച്ചിരിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഗ്രാമ പ്രദേശങ്ങളില്‍ സൗജന്യ മെഡിക്കല്‍ നേത്ര ചികിത്സ, ഹൃദ്രോഹ പരിശോധനാ ക്യാമ്പുകള്‍ നടത്തി വരുന്നു. ആശുപത്രിയുടെ വളര്‍ച്ചയുടെ ഭാഗമായി ജനറല്‍ നഴ്‌സിംഗ്, കോളജ് ഓഫ് നഴ്‌സിംഗ്, ഒപ്‌റ്റോമെട്രി, ഫിസിയോതെറാപ്പി എന്നീ കോഴ്‌സുകളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും നേടിക്കൊടുക്കാന്‍ ആശുപത്രിക്ക് സാധിച്ചിട്ടുണ്ടെന്നും ഫാ. പാലയ്ക്കാപ്പി ള്ളി പറഞ്ഞു.

District News

പിടികൂടിയപ്പോൾ കൂട്ടുകാരെ എത്തിച്ച് അക്രമം

താമരശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ യുവാവും കൂട്ടാളിലകളും പിടിയിൽ.
അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19)മയിലള്ളാംപാറ സ്വദേശികളായ അബൂബക്കർ അഷ്മിൽ (19), വി.കെ. ഷിഹാസ് (19), മുഹമ്മദ് ആഷിക് (19) എന്നിവരാണ് താമരശേരി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം.

മിഷ്ബാഹുൽ പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും മുറിയിൽ അതിക്രമിച്ച് കയറുകയുമായിരുന്നു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ യുവാവിനെ മുറിയിൽ പൂട്ടിയിട്ടു. ഇതിനിടെ മുറിക്കകത്തു നിന്ന് യുവാവ് ഫോണിൽ തന്‍റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. സുഹൃത്തുകൾ വീട്ടിൽ പൂട്ടിയിട്ട യുവാവിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയി.
ഇവർ നടത്തിയ അതിക്രമത്തിൽ വീട്ടുകാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ പിടികൂടാനുണ്ട്. പെൺകുട്ടിയും യുവാവും പരിചയക്കാരാണെന്നാണ് ലഭിക്കുന്ന വിവരം.

District News

പൈപ്പ് പൊട്ടി; കരുമാലൂരിൽ കുടിവെള്ളം മുടങ്ങി

ആലങ്ങാട്: കുടിവെള്ള പൈപ്പ് പൊട്ടിയതോടെ കരുമാലൂർ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം മുടങ്ങി.

ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ തട്ടാംപടിയിലാണ് ഇന്നലെ പൈപ്പ് പൊട്ടിയത്. മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്ന 250 എംഎം വ്യാസമുള്ള കുഴലാണു പൊട്ടിയത്.

അടിക്കടി പൈപ്പ് പൊട്ടലും റോഡ് കുത്തിപ്പൊളിച്ചു നടത്തുന്ന അറ്റകുറ്റപ്പണിയും മൂലം ജനങ്ങൾ ദുരിതത്തിലാണ്. പരാതി അറിയിച്ചാൽ കുഴലുകളുടെ കാലപ്പഴക്കമാണ് അടിക്കടി പൊട്ടാൻ കാരണമെന്നു പറഞ്ഞ് അധികൃതർ ഒഴിഞ്ഞു മാറുന്നതായാണ് ആക്ഷേപം.

കരാറുകാരൻ സ്ഥലത്തെത്തി തകരാർ പരിഹരിച്ചു മടങ്ങുന്നതിനു പിന്നാലെ വീണ്ടും അവ പൊട്ടുന്ന അവസ്ഥയാണ്. ഒരാഴ്ച മുൻപു പൊട്ടിയ സ്ഥലത്താണ് ഇന്നലെ വീണ്ടും പൈപ്പ് പൊട്ടിയത്.

District News

പിടിച്ചെടുത്ത മയക്കുമരുന്നുകൾ പോലീസ് നശിപ്പിച്ചു

വടകര: കോഴിക്കോട് റൂറല്‍ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ കേസ് കഴിഞ്ഞതോടെ പോലീസ് നശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കി നടപടികള്‍ കഴിഞ്ഞതും വിചാരണ പൂര്‍ത്തിയായതുമായ കേസുകളില്‍ സുരക്ഷിതമായി ഗോഡൗണില്‍ സൂക്ഷിച്ച തൊണ്ടി മുതലുകളില്‍ പെട്ട ലഹരി വസ്തുക്കളാണ് ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചത്.

റൂറല്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ഡിസ്‌പോസല്‍ നടപടിയില്‍ പിടിച്ചെടുത്ത കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കത്തിച്ചും എംഡിഎംഎ വെള്ളത്തില്‍ ലയിപ്പിച്ചും നശിപ്പിച്ചു.

കോടതി അനുവാദം നല്കിയതും ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റി അംഗീകാരം നല്കിയതുമായ ജില്ലയിലെ 23 മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട 48.98 കിലോഗ്രാം കഞ്ചാവ്, 713.94 ഗ്രാം എംഡിഎംഎ മെത്താഫെറ്റാമിന്‍ മയക്കുമരുന്ന് എന്നിവയാണ് നശിപ്പിച്ചത്. റൂറല്‍ എസ്പി മെറിന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്പി വി. രമേശന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി. ഉത്തംദാസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുഭാഷ് പറങ്ങന്‍എന്നിവരടങ്ങിയ സംഘത്തിന്‍റെ മേല്‍നോട്ടത്തിലാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.

District News

രാജനഗരിയിൽ കുഴിക്കെണി

തൃപ്പൂണിത്തുറ: നഗരഹൃദയത്തിലെ പ്രധാന റോഡിൽ ആളെ വീഴ്ത്തുന്ന കുഴി രൂപപ്പെട്ട് മാസങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട - സ്റ്റാച്ച്യു റോഡിൽ വസ്‌ത്ര വ്യാപാര ശാലയ്ക്ക് സമീപത്താണ് റോഡിൽ വിരിച്ചിട്ടുള്ള കട്ടകൾ താഴ്‌ന്ന് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.

ഫുട്പാത്തിനോട് ചേർന്നുതന്നെയുള്ള ഭാഗത്ത് രൂപപ്പെട്ടിട്ടുള്ള കുഴിയിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളുമുണ്ട്. നഗരസഭയുടെയും പിഡബ്ല്യുഡിയുടെയും മൂക്കിന് താഴെയായി നാളുകളായി കുഴി രൂപപ്പെട്ട് കിടക്കുകയാണെങ്കിലും നഗരസഭാധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത് കണ്ട മട്ട് നടിച്ചിട്ടില്ല. ദിവസേന ആയിരക്കണക്കിനാളുകൾ സഞ്ചരിക്കുന്ന റോഡാണിത്. അപകടത്തിൽപ്പെട്ട പലരുടെയും കാലുകൾക്ക് ഉളുക്കും ചതവുമുണ്ടായിട്ടുണ്ട്.

അത്തത്തിന്‍റെ തിരക്കിലേയ്ക്ക് കടക്കുന്ന നഗരത്തിൽ ഇനിയുള്ള ദിവസങ്ങളിൽ കാൽനട യാത്രക്കാർക്ക് കൂടുതൽ അപകട ഭീഷണിയാകുകയാണ് ഈ കുഴികൾ.

District News

ആല്‍മരം റോഡിലേക്ക് കടപുഴകി വീണു; ആളപായമില്ല

രാമനാട്ടുകര: രാമനാട്ടുകര-തൃശൂര്‍ ദേശീയപാതയില്‍ രാമനാട്ടുകര 17ാം ഡിവിഷനില്‍ തോട്ടുങ്ങല്‍ ഭാഗത്ത് വലിയ ആല്‍മരം കടപുഴകി റോഡിലേക്ക് വീണു. ഇന്നലെ പുലര്‍ച്ചെ 5.30 നാണ് സംഭവം. റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

അരനൂറ്റാണ്ടോളം പഴക്കമുള്ള കൂറ്റൻ ആൽവൃക്ഷമാണ് വീണത്. മണിക്കൂറുകളോളം ഗതാഗതംതടസപ്പെട്ടു. പ്രദേശത്തെ വൈദ്യുത പോസ്റ്റുകൾക്കും ലൈനുകൾക്കും നാശനഷ്ടം സംഭവിച്ചു. പഴക്കമേറിയതും അപകടഭീഷണിയുയർത്തുന്നതുമായ മരങ്ങള്‍മുറിച്ചു മാറ്റണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും ഏറെക്കാലമായി അധികൃതരെ സമീപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ലെന്ന ആക്ഷേപമാണ്ഉയരുന്നത്.

മീഞ്ചന്തയില്‍നിന്നുംരണ്ട് അഗ്നിരക്ഷാസേനാ യൂണിറ്റ്എത്തിയാണ് രാവിലെ ഒമ്പതോടെ മരംപൂര്‍ണമായും റോഡില്‍ നിന്നും മുറിച്ചുമാറ്റിയത്. ഇതിനിടെ ഭാഗികമായി ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത് ആശ്വാസമായി.നഗരസഭ കൗൺസിലർ നൗഫലിന്‍റെ നേതൃത്വത്തിൽ പ്രഭാത വ്യായാമ കൂട്ടായ്മ പ്രവർത്തകരും നാട്ടുകാരും പോലീസും സ്ഥലത്തെത്തി പിന്നീട് ഗതാഗതംപൂര്‍ണമായും പുനസ്ഥാപിച്ചു.

District News

വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

തലയാട്: കനത്ത മഴയിൽ വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. മണിച്ചേരി മലയിൽ കണ്ണന്നൂർ കിഴക്കയിൽ ഗണേശന്‍റെ വീടിന്‍റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് കല്ലും മണ്ണും വയലട-തലയാട് റോഡിലേക്ക് പതിച്ചു. തുടർന്ന് ഗതാഗതം തടസപ്പെട്ടു.

വാർഡ് അംഗം സുനോജ് മോഹനന്‍റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കല്ലും മണ്ണും നീക്കം ചെയ്തു. പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഗണേശന്‍റെ കുടുംബത്തെ മാറ്റി പാർപ്പിച്ചു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയലട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സമീപ മലയോര പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.

 

District News

അൽഫോൻസ ദിനാചരണം

താമരശേരി: ചമൽ നിർമ്മല യുപി സ്കൂളിൽ വിശുദ്ധ അൽഫോൻസ ദിനാചരണം വിപുലമായി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. അമൽ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
അൽഫോൻസാ ദിന സന്ദേശം സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി വർഗീസ് നൽകി.വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാർഥികൾക്കായി അൽഫോൻസ സൂക്തം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ ഹെഡ്മിസ്ട്രസ് ലിസി വർഗീസ് വിതരണം ചെയ്തു.

കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ അൽഫോൻസാദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ മാനേജർ ഫാ. പ്രിയേഷ് തേവടിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.യു. ബെസി, വിദ്യാർഥി പ്രതിനിധി ഫെലിക്സ് നിധീഷ് എന്നിവർ അൽഫോൻസ ദിന സന്ദേശങ്ങൾ നൽകി. അമേയ അന്ന ഇമ്മാനുവേൽ അൽഫോൻസ സൂക്തങ്ങൾ അവതരിപ്പിച്ചു.

വിദ്യാർഥികൾക്കായി ചിത്രരചന, ക്വിസ് എന്നീ മത്സരങ്ങൾ നടത്തി. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാപരിപാടികൾക്ക് ശേഷം കുട്ടികൾക്ക് മധുര പലഹാരം നൽകി. സിസ്റ്റർ രാജേശ്വരി, സിസ്റ്റർ ദീപ്‌തി, അഞ്ജന ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

District News

നവീകരിച്ച കംപ്യൂട്ടർ ലാബിന്‍റെയും ലൈബ്രറിയുടെയും ഉദ്ഘാടനം

കുറുപ്പംപടി : മുടിക്കരായി സെന്‍റ് റീത്താസ് എൽപി സ്കൂളിൽ നവീകരിച്ച കംപ്യൂട്ടർ ലാബിന്‍റെയും ലൈബ്രറിയുടെയും ഉദ്ഘാടനം മനോജ് മൂത്തേടൻ എംഎൽഎ നിർവഹിച്ചു.

വാട്ടർ പ്യുരിഫെയർ സമർപ്പണവും പുസ്തകവഞ്ചിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടത്തി. അസി. വികാരി ഫാ. ജോസ്മോൻ തകിടിയിൽ, സ്കൂൾ എച്ച്എം ഡീന മാത്യു, വാർഡ് മെമ്പർ പ്രീത എൽദോസ്, പിടിഎ പ്രസിഡന്‍റ് ഷൈജു ഇഞ്ചയ്‌ക്കൽ , ട്രസ്റ്റി അംഗങ്ങളായ ബേബി മണ്ഡപത്തിൽ, ജോർജ് പറക്കുന്നത്തുകുടി, എംപിടിഎ പ്രസിഡന്‍റ് ലിന്‍റ ഡിപിൻ മാങ്ങാട്ടുമാങ്കുഴ, പി.കെ. ബിജോ കൈപ്പിള്ളിൽ തുടങ്ങിയവരും പങ്കെടുത്തു.

District News

അന്താരാഷ്ട്ര കടുവ ദിനം ആചരിച്ചു

കോഴിക്കോട്: ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്‍റെയും ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളജ് ബയോഡൈവേഴ്സിറ്റി ക്ലബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കടുവ ദിനം ആചരിച്ചു. ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി ഉത്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ വെറ്ററിനറി ജോയിന്‍റ് ഡയറക്ടര്‍ ഡോ.അരുണ്‍ സക്കറിയ ക്ലാസെടുത്തു. കോഴിക്കോട് ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസര്‍ എം.ജോഷില്‍, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി.ഇംതിയാസ്, അസി.കണ്‍സര്‍വേറ്റര്‍ കെ.നീതു, റേഞ്ച് ഓഫീസര്‍ കെ.എന്‍.ദിവ്യ, കോളജ് വൈസ് പ്രിന്‍സിപല്‍ ഡോ.പി.ജെ. വിനീഷ്, സുവോളജി വകുപ്പ് മേധാവി ഡോ.ജിഷ ജേക്കബ്, ബയോഡൈവേഴ്സിറ്റി ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ ഡോ.എസ്.എല്‍. സൗമ്യ എന്നിവര്‍ സംസാരിച്ചു.

District News

കെഎച്ച്ആർഎ ഹൈജീന്‍ സ്‌ക്വാഡിനെ അനുമോദിച്ചു

കൊച്ചി: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍ എറണാകുളം ജില്ലാകമ്മിറ്റി ജില്ലയിലെ ഹോട്ടലുകളില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരംഭിച്ച ഹൈജീന്‍ മോണിറ്ററിംഗ് സ്‌ക്വാഡിനെ അനുമോദിച്ചു.

ചടങ്ങ് മേയര്‍ വി. കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വി.ടി. ഹരിഹരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാല്‍, ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖ്, ട്രഷറര്‍ സി. ബിജുലാല്‍ എന്നിവര്‍ സംസാരിച്ചു. കെഎച്ച്ആര്‍എ സുരക്ഷാപദ്ധതി തുകയായ 10 ലക്ഷം രൂപ, പദ്ധതിയില്‍ അംഗമായിരിക്കെ മരണമടഞ്ഞയാളുടെ നോമിനിക്ക് മേയര്‍ കൈമാറി. അസിസ്റ്റന്‍റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ജോസ് ലോറന്‍സ് ഹൈജീന്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. ജില്ലാ സെക്രട്ടറി കെ. ടി. റഹിം, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് അസീസ് മൂസ, സംസ്ഥാന സെക്രട്ടറിമാരായ ടി.ജെ. മനോഹരന്‍, സി.കെ. അനില്‍ തുടങ്ങിയര്‍ സംസാരിച്ചു.

District News

മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം: കേസിൽ വിധി ഇന്ന്

മഞ്ചേരി: നഗരസഭാ കൗണ്‍സിലറായിരുന്ന തലാപ്പിൽ അബ്ദുൾ ജലീൽ എന്ന കുഞ്ഞാ(57) നെ കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് എസ്. സൂരജ് ഇന്ന് വിധി പറയും. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു (29), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (30) എന്നിവരാണ് കേസിലെ പ്രതികൾ.

2022 മാർച്ച് 29ന് രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട്ട് പോയി തിരിച്ചുവരികയായിരുന്നു അബ്ദുൾ ജലീലും സംഘവും.

ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്‍റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചെന്നാരോപിച്ച് ബൈക്ക് യാത്രികരായ ഷുഹൈബും ഷംസീറും ഒലിപ്രക്കാട് വച്ച് വാക്കേറ്റമുണ്ടാക്കി. ഇതിനിടെ ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്‍റെ പിറകിലെ ഗ്ലാസ് അടിച്ചു തകർത്തു. തുടർന്ന് മൂന്നാം പ്രതി അബ്ദുൾ മാജിദിനെ ഫോണിൽ വിളിച്ചുവരുത്തുകയും ചെയ്തു.
കാറിന്‍റെ പൊട്ടിയ ഗ്ലാസ് കൗണ്‍സിലർ അടക്കമുള്ള സംഘം പരിശോധിക്കുന്നതിനിടെ പ്രതികൾ കരിങ്കല്ല് ഉപയോഗിച്ച് കൗണ്‍സിലറുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ബൈക്കിന് പിറകിലിരുന്ന ഷുഹൈബാണ് കൗണ്‍സിലറുടെ തലയ്ക്കടിച്ചത്.

ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മാർച്ച് 30ന് അബ്ദുൾ ജലീൽ മരിച്ചു. അടിയുടെ ആഘാതത്തിൽ അബ്ദുൾ ജലീലിന്‍റെ തലയോട്ടി തകർന്നിരുന്നു.

രണ്ട്, മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഒന്നാം പ്രതി മുങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2022 ഏപ്രിൽ രണ്ടിനാണ് ഒന്നാം പ്രതിയെ പോലീസ് ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്തത്. 89 സാക്ഷികളുള്ള കേസിൽ 45 പേരെ വിസ്തരിച്ചു. 98 രേഖകളും 12 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

മഞ്ചേരി പോലീസ് ഇൻസ്പെകടർ സി. അലവിയാണ് കേസന്വേഷിച്ചത്. തുടർന്ന് ചാർജെടുത്ത പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ് കോടതി മുന്പാകെ കുറ്റപത്രം സമർപ്പിച്ചത്. 2025 സെപ്തംബർ 23നാണ് കേസ് വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വി. സാബു, അഡീഷണൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.കെ. ശെരീഫ് മന്പാട് എന്നിവര ഹാജരായി.

District News

പ്രഥമശുശ്രൂഷാ പരിശീലനവും സഡസ് ഉദ്ഘാടനവും

അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസ്റ്റ്) സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്‍റെയും ആസ്റ്റർ വോളന്‍റിയേഴ്സ്, ആസ്റ്റർ മെഡ്സിറ്റി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ബേസിക് ലൈഫ് സപ്പോർട്ട്, പ്രഥമശുശ്രൂഷാ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് കോളജ് സോഷ്യൽ വർക്ക് വിഭാഗത്തിന്‍റെ സ്റ്റുഡന്‍റ് അസോസിയേഷനായ സഡസ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.

ഉദ്ഘാടനവും സർട്ടിഫിക്കറ്റുകളുടെ വിതരണവും ജീവധാര ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോണി ചാക്കോ മംഗലത്ത് അധ്യക്ഷനായി. പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് തടത്തിൽ, ഡോ. എം. എസ്. അനീഷ്, അസിസ്റ്റന്‍റ് പ്രഫ. അനീന എലിസബത്ത് എന്നിവർ പ്രസംഗിച്ചു.

District News

വണ്ടൂരിൽ കർക്കടക ഫെസ്റ്റിന് തുടക്കമായി

വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്‍റെ നേതൃത്വത്തിലുള്ള കർക്കടക ഫെസ്റ്റിന് തുടക്കമായി. മൂന്നു ദിവസങ്ങളിൽ നടക്കുന്ന ഫെസ്റ്റിന്‍റെ ആദ്യദിനത്തിൽ ഇല വിഭവമേള മത്സരമാണ് സംഘടിപ്പിച്ചത്. 46 വിഭവങ്ങളിൽനിന്ന് വിധികർത്താക്കൾ ഒന്നും രണ്ടു മൂന്നും സ്ഥാനക്കാരെ കണ്ടെത്തി. കുടുംബശ്രീ സിഡിഎസ് ഓഫീസിന് സമീപത്തുള്ള പഞ്ചായത്ത് ലൈബ്രറി ഹാളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

പത്തില - ഇരുപത്തിനാല് ഇല ഉപ്പേരികൾ, വാഴയില ഹൽവ, മുരിങ്ങയില ചമ്മന്തി - അട, ചീരയില സമൂസ തുടങ്ങിയ വിഭവങ്ങളാണ് മത്സരത്തിൽ ശ്രദ്ധേയമായത്. കർക്കടക ഫെസ്റ്റിന്‍റെ ഉദ്ഘാടനം ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ഷംസുദീൻ നിർവഹിക്കും. ആദ്യദിനത്തിലെ മത്സരങ്ങൾക്ക് സിഡിഎസ് പ്രസിഡന്‍റ് എം. അൻഷിത നേതൃത്വം നൽകി.

District News

വാഗ്ദാനങ്ങൾ കാനയിൽ കുടുങ്ങി

തൃശൂർ: കൂർക്കഞ്ചേരി– കുറുപ്പം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി കോർപറേഷൻ ആരംഭിച്ച കാന നിർമാണ പദ്ധതിയുടെ മെല്ലെപ്പോക്കും അശാസ്ത്രീയ നിർമാണവുംമൂലം വ്യാപാരികളും പൊതുജനങ്ങളും കടുത്ത ദുരിതത്തിൽ. നിർമാണം പകുതിവഴിയിൽ നിലച്ചമട്ടായതും റോഡിലും റോഡരികിലും നിയന്ത്രണമില്ലാതെ വാഹനങ്ങൾ നിർത്തിയിടുന്നതും വീതികുറഞ്ഞ ഈ പാതയിൽ ഗതാഗതക്കുരുക്കും അപകടസാധ്യതയും ഇരട്ടിയാക്കുന്നു.

നിലവിൽ ചില ഭാഗങ്ങളിൽ കാന കെട്ടി കോൺക്രീറ്റിംഗ് നടത്തിയെങ്കിലും പലയിടങ്ങളിലും പണി ആരംഭിച്ചിട്ടുപോലുമില്ല. റോഡിനും നിർമിച്ച കാനയ്ക്കുമിടയിൽ രൂപപ്പെട്ടിരിക്കുന്ന ചാൽ ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അപകടമുന്നറിയിപ്പായി മുൻപ് കെട്ടിയിരുന്ന റിബണുകൾ നശിച്ചുപോയതും രാത്രികാലങ്ങളിൽ വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നു.
കഴിഞ്ഞ മഴ സമയത്ത് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാതിരുന്നത് ആശ്വാസമായെങ്കിലും, നീണ്ടുപോകുന്ന കാനപണിയും യാത്രാസൗകര്യം തടസപ്പെട്ടതുംമൂലം കടകളിലേക്ക് ആളുകൾ എത്തുന്നില്ലെന്നും കച്ചവടം പൂർണമായി മന്ദഗതിയിലായെന്നും വ്യാപാരികൾ പരാതിപ്പെടുന്നു. കോർപറേഷന്‍റെ പിക്യുസി റോഡ് വികസന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ജൂൺ ആറിനാണ് മേയർ ഡോ. നിജി ജസ്റ്റിൻ നിർമാണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.

വാഗ്ദാനങ്ങൾ പാലിക്കാതെ നിർമാണം അവതാളത്തിലായതോടെ, റോഡിലെ അപകടക്കെണികൾ അടിയന്തരമായി പരിഹരിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമാണ ജോലികൾ വേഗത്തിലാക്കാനും കോർപറേഷൻ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കാനനിർമാണം അശാസ്ത്രീയമെന്ന് പ്രതിപക്ഷം

കുറുപ്പം റോഡിലെ കാനനിർമാണം അശാസ്ത്രീയവും മന്ദഗതിയിലുമാണെന്ന് കോർപറേഷൻ പ്രതിപക്ഷനേതാവ് ടി.ആർ. ഹിരൺ ആരോപിച്ചു. കച്ചവടക്കാരുടെ താത്പര്യങ്ങൾ സംരക്ഷിച്ച് അതിവേഗം പണി പൂർത്തിയാക്കുമെന്ന് ഉദ്ഘാടനവേളയിൽ ഉറപ്പുനൽകിയെങ്കിലും നിലവിൽ വളരെ പതുക്കെയാണ് പണികൾ പുരോഗമിക്കുന്നത്.

പല സ്ഥലങ്ങളിലും സ്ലാബുകൾ പൊക്കി തുറന്നുവച്ചിരിക്കുകയാണ്. കച്ചവടസ്ഥാപനങ്ങൾക്കു മുന്നിൽ കാനയ്ക്ക് വലിയ തോതിൽ ഉയരംകൂട്ടിയ അവസ്ഥയാണുള്ളത്. ഭാവിയിൽ കാന ശുചീകരിക്കാനോ, മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനോ ആവശ്യമായ മാൻഹോളുകൾ ഉൾപ്പെടെയുള്ള യാതൊരു സൗകര്യങ്ങളും ഒരുക്കാതെയാണ് നിർമാണം. മുൻകരുതലുകളൊന്നുമില്ലാതെ എന്തെങ്കിലും കാട്ടിക്കൂട്ടി പണി തിടുക്കപ്പെട്ട് തീർക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

District News

അൽഫോൻസാ ദിനം ഭക്തിനിർഭരമായി ആചരിച്ചു

പരിയാപുരം: പരിയാപുരം ഫാത്തിമ യുപി സ്കൂളിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമദിനം ആഘോഷപൂർവം കൊണ്ടാടി. പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. ജോർജ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. അൽഫോൻസാമ്മയുടെ ജീവിതം ത്യാഗത്തിന്‍റെയും പ്രാർഥനയുടെയും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഫാ. സിജോ, സാവിയോ സന്തോഷ്, ജേക്കബ് മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് പി.എ. അന്പിളി എന്നിവർ പ്രസംഗിച്ചു. അൽഫോൻസ ഗാനവും നൃത്തശിൽപവും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ചു.
കുട്ടികൾ അണിയിച്ചൊരുക്കിയ "പ്രാർഥനയുടെ ചിറകുകൾ' എന്ന ഷോർട്ട് ഫിലിമിന്‍റെ പ്രകാശനം മാനേജർ ഫാ. ജോർജ് കളപ്പുരയ്ക്കൽ നിർവഹിച്ചു. നിർധനരായ കുട്ടികൾക്കുള്ള ചികിത്സ സഹായമായ അൽഫോൻസ നിധി കൈമാറൽ ചടങ്ങും ഇതോടൊപ്പം നടന്നു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവും നൽകി. സിസ്റ്റർ അമല, എബി തോമസ്. പി. ജേക്കബ്, ആഷ്‌ലി തെരേസ മാത്യു എന്നിവർ നേതൃത്വം നൽകി.

 

District News

മൂന്നക്ക നന്പർ ലോട്ടറി ചൂതാട്ടം: മധ്യവയസ്ക പിടിയിൽ

തിരൂർ: മൂന്നക്ക നന്പർ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയിൽ മധ്യവയസ്ക പിടിയിൽ. തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൂട്ടായി ടൗണ്‍ മാർക്കറ്റിന് സമീപമുള്ള ലോട്ടറി കടയിലും അഴിമുഖം റൂട്ടിലെ ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള എക്സ്രപസ് മണി സ്ഥാപനത്തിലും മൂന്നക്ക നന്പർ ലോട്ടറി ചൂതാട്ടം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മധ്യവയസ്കയെ പിടികൂടിയത്.

മാർക്കറ്റിനോട് ചേർന്നുള്ള ലോട്ടറി കടയിൽ നിന്ന് മംഗലം പെരുന്തിരുത്തി പുത്തൻപള്ളി രാധയെയാ (59) ണ് 5,540 രൂപ സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്.

പരിശോധനയിൽ മൂന്നക്ക നന്പർ ലോട്ടറിയുമായി ബന്ധപ്പെട്ട് നന്പറുകൾ രേഖപ്പെടുത്തിയ പേപ്പറുകളും പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Latest News

Corehub Up